ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുമായി ഒരു ചർച്ചയ്ക്കും തയാറല്ലെന്നും പരന്പരാഗത യുദ്ധം സംഭവിച്ചേക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള്ള യുദ്ധം ഉപഭൂഖണ്ഡത്തിൽ മാത്രം ഒതുങ്ങിനിൽക്കില്ല. ഇതിനാലാണ് ഐക്യരാഷ്ട്ര സഭയെയും അന്താരാഷ്ട്ര സമിതികളെയും സമീപിക്കുന്നത്. അതിനാൽ അവർ ഈ സമയത്ത് പ്രവർത്തിക്കണം- ഇമ്രാൻ പറഞ്ഞു.
ഇന്ത്യയുമായി പരന്പരാഗത യുദ്ധമുണ്ടാകുമെന്ന് തീർച്ചയായും വിശ്വസിക്കുന്നു. ഞാൻ ഒരു സമാധാനവാദിയാണ്, യുദ്ധത്തിന് എതിരാണ്. യുദ്ധം കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാവില്ല- വാർത്താ ചാനലായ അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ വ്യക്തമാക്കി.
രണ്ട് ആണവരാജ്യങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടാൽ, അതിന്റെ അവസാനം അണ്വായുധപ്രയോഗത്തിലായിരിക്കും. ഇതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയതു മുതൽ പാക്കിസ്ഥാൻ യുദ്ധഭീഷണി മുഴക്കുന്നുണ്ട്.
ഇന്ത്യയുമായി പരന്പരാഗത യുദ്ധമുണ്ടാകുമെന്ന് തീർച്ചയായും വിശ്വസിക്കുന്നു. ഞാൻ ഒരു സമാധാനവാദിയാണ്, യുദ്ധത്തിന് എതിരാണ്. യുദ്ധം കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാവില്ല- വാർത്താ ചാനലായ അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ വ്യക്തമാക്കി.
രണ്ട് ആണവരാജ്യങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടാൽ, അതിന്റെ അവസാനം അണ്വായുധപ്രയോഗത്തിലായിരിക്കും. ഇതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയതു മുതൽ പാക്കിസ്ഥാൻ യുദ്ധഭീഷണി മുഴക്കുന്നുണ്ട്.