ന്യൂഡൽഹി: അതിർത്തിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ജഡങ്ങൾ വെളുത്ത കൊടികൾ ഉയർത്തിക്കാട്ടി പാക്കിസ്ഥാൻ സൈന്യം ഏറ്റുവാങ്ങിയെന്ന് ഇന്ത്യ. അതിർത്തിക്കപ്പുറത്തുനിന്നുള്ള പ്രകോപനപരമായ നടപടി ഇന്ത്യ പ്രതിരോധിക്കുന്നതിനിടെയാണ് രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടത്. പാക് അധിനിവേശ കാഷ്മീരിലെ ഹാജിപുർ മേഖലയിൽ നിയന്ത്രണരേഖയ്ക്കു സമീപമായിരുന്നു ഏറ്റുമുട്ടൽ. പാക് സൈന്യം വെളുത്ത കൊടികൾ ഉയർത്തിക്കാട്ടുന്നതിന്റെ 1.47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.
പാക്കിസ്ഥാൻ സൈന്യത്തിന്റെ ശിപായി ഗുലാം റസൂൽ ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പാക്കിസ്ഥാന്റെ പഞ്ചാബ് റജിമെന്റിലാണ് ഗുലാം റസൂൽ സേവനമനുഷ്ഠിച്ചിരുന്നത്. ഗുലാം റസൂലിന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനുതുടക്കത്തിൽ പാക് സൈന്യം അതിർത്തിയിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യൻ സേനയുടെ പ്രതികരണത്തിൽ മറ്റൊരു പാക് സൈനികനും കൊല്ലപ്പെടുകയായിരുന്നു.
രണ്ടുദിവസം ശ്രമിച്ചിട്ടും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിയാതെവന്നതോടെയാണ് അവർ നിലപാട് മാറ്റിയത്.
പാക്കിസ്ഥാൻ സൈന്യത്തിന്റെ ശിപായി ഗുലാം റസൂൽ ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പാക്കിസ്ഥാന്റെ പഞ്ചാബ് റജിമെന്റിലാണ് ഗുലാം റസൂൽ സേവനമനുഷ്ഠിച്ചിരുന്നത്. ഗുലാം റസൂലിന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനുതുടക്കത്തിൽ പാക് സൈന്യം അതിർത്തിയിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യൻ സേനയുടെ പ്രതികരണത്തിൽ മറ്റൊരു പാക് സൈനികനും കൊല്ലപ്പെടുകയായിരുന്നു.
രണ്ടുദിവസം ശ്രമിച്ചിട്ടും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിയാതെവന്നതോടെയാണ് അവർ നിലപാട് മാറ്റിയത്.