ന്യൂഡൽഹി: കാഷ്മീരിൽ പ്രത്യക പദവി നീക്കം ചെയ്തതിനെത്തുടർന്നു മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരേ കാഷ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ഭാസിൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ കക്ഷി (ഐജെയു) ചേർന്നേക്കും.
ജമ്മു-കാഷ്മീരിൽ, പ്രത്യേകിച്ചു കാഷ്മീർ താഴ്വരയിൽ, കൊണ്ടുവന്ന നിയന്ത്രണങ്ങളെത്തുടർന്ന് ബുദ്ധിമുട്ടുന്ന മാധ്യമപ്രവർത്തകരുടെ വാദങ്ങൾ അവതരിപ്പിക്കാനാണ് ഐജെയു സെക്രട്ടറി ജനറൽ സബീന ഇന്ദർജിത് സുപ്രീംകോടതി മുന്പാകെ കഴിഞ്ഞ ബുധനാഴ്ച അപേക്ഷ നൽകിയത്.
കേസ് ചീഫ് ജസ്റ്റീസ് രഞ്ചൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ജമ്മു-കാഷ്മീരിൽ, പ്രത്യേകിച്ചു കാഷ്മീർ താഴ്വരയിൽ, കൊണ്ടുവന്ന നിയന്ത്രണങ്ങളെത്തുടർന്ന് ബുദ്ധിമുട്ടുന്ന മാധ്യമപ്രവർത്തകരുടെ വാദങ്ങൾ അവതരിപ്പിക്കാനാണ് ഐജെയു സെക്രട്ടറി ജനറൽ സബീന ഇന്ദർജിത് സുപ്രീംകോടതി മുന്പാകെ കഴിഞ്ഞ ബുധനാഴ്ച അപേക്ഷ നൽകിയത്.
കേസ് ചീഫ് ജസ്റ്റീസ് രഞ്ചൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.