ഷാജഹാൻപുർ( യുപി): ബിജെപി നേതാവ് ചിന്മയാനന്ദിനെതിരേയുള്ള മാനഭംഗക്കേസുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച വിദ്യാർഥിനി അന്വേഷണസംഘത്തിനു തെളിവുകൾ കൈമാറി. 43 വീഡിയോകൾ അടങ്ങിയ പെൻഡ്രൈവാണ് ബിരുദാനന്തര ബിരുദവിദ്യാർഥിനിയായ പെൺകുട്ടി, സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനു നൽകിയത്. ഏതുതരത്തിലുള്ള തെളിവുകളാണെങ്കിലും കൈമാറണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച പെൺകുട്ടിയെ ചോദ്യംചെയ്ത അന്വേഷണസംഘം ചിന്മയാനന്ദിന്റെ കിടപ്പുമുറി വിശദമായി പരിശോധിക്കുകയും ചെയ്തു. അതിനുമുന്പ് പെൺകുട്ടിയെ ചിന്മയാനന്ദിന്റെ വസതിയിൽ കൊണ്ടുവന്ന് തെളിവുകൾ ശേഖരിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
ചിന്മയാനന്ദിനെയും അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യംചെയ്തു. ബിജെപി നേതാവ് ഒരു വർഷത്തോളം ശാരീരിക ചൂഷണത്തിനു വിധേയയാക്കിയെന്നാണു പെൺകുട്ടിയുടെ പരാതി.
വെള്ളിയാഴ്ച പെൺകുട്ടിയെ ചോദ്യംചെയ്ത അന്വേഷണസംഘം ചിന്മയാനന്ദിന്റെ കിടപ്പുമുറി വിശദമായി പരിശോധിക്കുകയും ചെയ്തു. അതിനുമുന്പ് പെൺകുട്ടിയെ ചിന്മയാനന്ദിന്റെ വസതിയിൽ കൊണ്ടുവന്ന് തെളിവുകൾ ശേഖരിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
ചിന്മയാനന്ദിനെയും അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യംചെയ്തു. ബിജെപി നേതാവ് ഒരു വർഷത്തോളം ശാരീരിക ചൂഷണത്തിനു വിധേയയാക്കിയെന്നാണു പെൺകുട്ടിയുടെ പരാതി.