റിയാദ്: സൗദി സർക്കാരിന്റെ അരാംകോ എണ്ണ കന്പനിയുടെ രണ്ടു കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ അഗ്നിബാധ. 10 ഡ്രോണു(പൈലറ്റില്ലാ വിമാനം)കൾ ഉപയോഗിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് യെമനിലെ ഹൗതി വിമതർ അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൗതികൾ മുന്പും സൗദിയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
കിഴക്കൻ സൗദിയിലെ അബ്ക്വായ്ഖിലുള്ള എണ്ണ ശുദ്ധീകരണശാലയിലും ഖുറെയ്സിലെ എണ്ണപ്പാടത്തുമായിരുന്നു ആക്രമണം. അരാംകോയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ് അബ്ക്വായ്ഖിലേത്. ഖുറെയ്സിലേത് സൗദിയിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സൗദി സർക്കാർ അറിയിച്ചു.
ആക്രമണത്തിനു പിന്നിൽ ആരാണെന്ന് സൗദി പറഞ്ഞിട്ടില്ല. എന്നാൽ സൗദിയിൽ തന്നെയുള്ളവരുടെ സഹായത്തോടെ തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹൗതി സൈനിക വക്താവ് യഹ്യ സറീയ പറഞ്ഞു. സൗദിയിൽ ഹൗതികൾ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നിത്. ഇനിയും ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും ഹൗതി നിയന്ത്രണത്തിലുള്ള അൽമസീറ ടിവിയിലൂടെ സറീയ മുന്നറിയിപ്പു നല്കി.
2015 മുതൽ യെമനിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേനയും ഹൗതികളും തമ്മിൽ പോരാട്ടത്തിലാണ്. അടുത്തിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചതിനെത്തുടർന്ന് ഹൗതികൾ സൗദിയെ ലക്ഷ്യമിട്ട് പലവട്ടം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞമാസം ഷയ്ബാത്തിലെ പ്രകൃതിവാതക ദ്രവീകരണ കേന്ദ്രത്തിലും മേയിൽ എണ്ണപന്പിംഗ് സ്റ്റേഷനുകളിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഹൗതികളാണെന്ന് സൗദി ആരോപിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കന്പനിയായ അരാംകോയ്ക്കു നേർക്കുള്ള ഏതാക്രമണവും ആഗോളഎണ്ണവിപണിയിൽ പ്രതിഫലിക്കും. ലോകത്തുപയോഗിക്കുന്ന എണ്ണയുടെ ഏഴു ശതമാനം ശുദ്ധീകരിക്കുന്നത് അബ്ക്വായ്ഖിലും ഒരു ശതമാനം എണ്ണ ഉത്പാദിപ്പിക്കുന്നത് ഖുറെയ്സ് എണ്ണപ്പാടത്തുനിന്നുമാണ്. 2006ൽ അൽക്വയ്ദ അബ്ക്വായിഖിൽ നടത്തിയ ആക്രമണശ്രമം സൗദി സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു.
കിഴക്കൻ സൗദിയിലെ അബ്ക്വായ്ഖിലുള്ള എണ്ണ ശുദ്ധീകരണശാലയിലും ഖുറെയ്സിലെ എണ്ണപ്പാടത്തുമായിരുന്നു ആക്രമണം. അരാംകോയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ് അബ്ക്വായ്ഖിലേത്. ഖുറെയ്സിലേത് സൗദിയിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സൗദി സർക്കാർ അറിയിച്ചു.
ആക്രമണത്തിനു പിന്നിൽ ആരാണെന്ന് സൗദി പറഞ്ഞിട്ടില്ല. എന്നാൽ സൗദിയിൽ തന്നെയുള്ളവരുടെ സഹായത്തോടെ തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹൗതി സൈനിക വക്താവ് യഹ്യ സറീയ പറഞ്ഞു. സൗദിയിൽ ഹൗതികൾ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നിത്. ഇനിയും ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും ഹൗതി നിയന്ത്രണത്തിലുള്ള അൽമസീറ ടിവിയിലൂടെ സറീയ മുന്നറിയിപ്പു നല്കി.
2015 മുതൽ യെമനിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേനയും ഹൗതികളും തമ്മിൽ പോരാട്ടത്തിലാണ്. അടുത്തിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചതിനെത്തുടർന്ന് ഹൗതികൾ സൗദിയെ ലക്ഷ്യമിട്ട് പലവട്ടം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞമാസം ഷയ്ബാത്തിലെ പ്രകൃതിവാതക ദ്രവീകരണ കേന്ദ്രത്തിലും മേയിൽ എണ്ണപന്പിംഗ് സ്റ്റേഷനുകളിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഹൗതികളാണെന്ന് സൗദി ആരോപിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കന്പനിയായ അരാംകോയ്ക്കു നേർക്കുള്ള ഏതാക്രമണവും ആഗോളഎണ്ണവിപണിയിൽ പ്രതിഫലിക്കും. ലോകത്തുപയോഗിക്കുന്ന എണ്ണയുടെ ഏഴു ശതമാനം ശുദ്ധീകരിക്കുന്നത് അബ്ക്വായ്ഖിലും ഒരു ശതമാനം എണ്ണ ഉത്പാദിപ്പിക്കുന്നത് ഖുറെയ്സ് എണ്ണപ്പാടത്തുനിന്നുമാണ്. 2006ൽ അൽക്വയ്ദ അബ്ക്വായിഖിൽ നടത്തിയ ആക്രമണശ്രമം സൗദി സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു.