മാഡ്രിഡ്: തെക്കുകിഴക്കൻ സ്പെയിനിൽ കനത്ത മഴയെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ അഞ്ചു മരണം. വലൻസിയ, മുർസിയ തുടങ്ങിയ സ്ഥലങ്ങളിൽ റിക്കാർഡ് മഴയാണ് അനുഭവപ്പെട്ടത്. മേഖലയിൽനിന്ന് 3500 പേരെ ഒഴിപ്പിച്ചുമാറ്റി. ദുരിതാശ്വാസ പ്രവർത്തനത്തിന് പട്ടാളത്തെ നിയോഗിച്ചതായി ആക്ടിംഗ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് അറിയിച്ചു.