ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണം വീണ്ടും കൊണ്ടുവരാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തെ തള്ളിക്കളഞ്ഞ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും ഡൽഹിയിൽ പുതുതായി നിർമിച്ച റിംഗ് റോഡുകളിൽ മലിനീകരണ തോത് ക്രമാതീതമായി കുറവായിരിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്കത്തിലുള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാവൂയെന്നും നവംബർ നാലു മുതൽ 15 വരെ പദ്ധതി നടപ്പിലാക്കുമെന്നുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്നലെ അറിയിച്ചത്.
സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ വേണ്ടിയാണ് വീണ്ടും പദ്ധതി നടപ്പിൽ വരുത്തുന്നതെന്നും ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും കേജരിവാൾ വ്യക്തമാക്കിയിരുന്നു.
ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും ഡൽഹിയിൽ പുതുതായി നിർമിച്ച റിംഗ് റോഡുകളിൽ മലിനീകരണ തോത് ക്രമാതീതമായി കുറവായിരിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്കത്തിലുള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാവൂയെന്നും നവംബർ നാലു മുതൽ 15 വരെ പദ്ധതി നടപ്പിലാക്കുമെന്നുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്നലെ അറിയിച്ചത്.
സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ വേണ്ടിയാണ് വീണ്ടും പദ്ധതി നടപ്പിൽ വരുത്തുന്നതെന്നും ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും കേജരിവാൾ വ്യക്തമാക്കിയിരുന്നു.