ന്യൂഡൽഹി: മോദി സർക്കാരിന്റെ സാന്പത്തികനയത്തെ പരിഹസിക്കാൻ ക്രിക്കറ്റ് പദാവലികളുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. മികച്ച ക്യാച്ചെടുക്കാൻ ശ്രദ്ധാപൂർവം പന്തിൽ കണ്ണുനട്ടിരിക്കുകയാണു വേണ്ടതെന്നും മറിച്ചായാൽ ഗുരുത്വാകർഷണ ബലത്തെയും കണക്കിനെയും മറ്റും കുറ്റംപറഞ്ഞിട്ടു കാര്യമില്ലെന്നും പ്രിയങ്ക പരിഹസിച്ചു. ഏറെ ബുദ്ധിമുട്ടുള്ളൊരു ക്യാച്ച് ബൗണ്ടറി ലൈനിൽ കൈപ്പിടിയിലൊതുക്കാൻ ഫീൽഡർ ശ്രമിക്കുന്നതിന്റെ വീഡിയോയും പ്രിയങ്ക ട്വിറ്ററിൽ ചേർത്തിരുന്നു.
ജിഡിപിയെ സംബന്ധിച്ച കണക്കുകൾക്കു പിന്നാലെ ജനം പോകരുതെന്നു വാണിജ്യമന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതു ലക്ഷ്യമിട്ടാണു പ്രിയങ്കയുടെ പരാമർശങ്ങൾ. ടിവിയിൽ കാണുന്ന കണക്കുകൾക്കു പിന്നാലെ പോകരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നെന്നുമാണു പീയൂഷ് ഗോയൽ പറഞ്ഞത്. ഗുരുത്വാകർഷണബലം കണ്ടുപിടിച്ച ഐസക് ന്യൂട്ടനെ മറന്ന മന്ത്രി അത് ഐൻസ്റ്റീന്റെ കണ്ടുപിടിത്തമാണെന്നു പറയുകയും ചെയ്തു. മന്ത്രിയുടെ അബദ്ധപ്രസ്താവന സോഷ്യൽ മീഡിയ വ്യാപകമായി ആഘോഷിക്കുന്നതിനിടെയാണു പ്രിയങ്കയുടെ പരിഹാസവും.
ജിഡിപിയെ സംബന്ധിച്ച കണക്കുകൾക്കു പിന്നാലെ ജനം പോകരുതെന്നു വാണിജ്യമന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതു ലക്ഷ്യമിട്ടാണു പ്രിയങ്കയുടെ പരാമർശങ്ങൾ. ടിവിയിൽ കാണുന്ന കണക്കുകൾക്കു പിന്നാലെ പോകരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നെന്നുമാണു പീയൂഷ് ഗോയൽ പറഞ്ഞത്. ഗുരുത്വാകർഷണബലം കണ്ടുപിടിച്ച ഐസക് ന്യൂട്ടനെ മറന്ന മന്ത്രി അത് ഐൻസ്റ്റീന്റെ കണ്ടുപിടിത്തമാണെന്നു പറയുകയും ചെയ്തു. മന്ത്രിയുടെ അബദ്ധപ്രസ്താവന സോഷ്യൽ മീഡിയ വ്യാപകമായി ആഘോഷിക്കുന്നതിനിടെയാണു പ്രിയങ്കയുടെ പരിഹാസവും.