ജക്കാർത്ത: ടിയാനൻമെൻ പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ സുപ്രസിദ്ധ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ ചാർളി കോൾ(64) അന്തരിച്ചു. ഇന്തോനേഷ്യയിലെ ബാലിയിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കഴിഞ്ഞയാഴ്ചയായിരുന്നു.
നിരനിരയായി വരുന്ന ടാങ്കുകൾക്കു മുന്നിൽ അടിപതറാതെ നിൽക്കുന്ന യുവാവിന്റെ ചിത്രം 1989 ജൂൺ അഞ്ചിനു പകർത്തിയ നാലു ഫോട്ടോഗ്രാഫർമാരിൽ ഒരാളാണു കോൾ.
ജനാധിപത്യ അവകാശങ്ങൾക്കായി ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധിച്ച യുവാക്കളെ ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്തതിനു പിറ്റേന്നായിരുന്നിത്.
ചിത്രത്തിലെ യുവാവ് പിന്നീട് ‘ടാങ്ക് മാൻ’ എന്നറിയപ്പെട്ടു. ലോകമെന്പാടും, സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രതീകമായി ഈ ചിത്രം മാറി. ന്യൂസ്വീക്കിനുവേണ്ടി എടുത്ത ചിത്രം കോളിന് 1990ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു.
നിരനിരയായി വരുന്ന ടാങ്കുകൾക്കു മുന്നിൽ അടിപതറാതെ നിൽക്കുന്ന യുവാവിന്റെ ചിത്രം 1989 ജൂൺ അഞ്ചിനു പകർത്തിയ നാലു ഫോട്ടോഗ്രാഫർമാരിൽ ഒരാളാണു കോൾ.
ജനാധിപത്യ അവകാശങ്ങൾക്കായി ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധിച്ച യുവാക്കളെ ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്തതിനു പിറ്റേന്നായിരുന്നിത്.
ചിത്രത്തിലെ യുവാവ് പിന്നീട് ‘ടാങ്ക് മാൻ’ എന്നറിയപ്പെട്ടു. ലോകമെന്പാടും, സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രതീകമായി ഈ ചിത്രം മാറി. ന്യൂസ്വീക്കിനുവേണ്ടി എടുത്ത ചിത്രം കോളിന് 1990ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു.