വാഷിംഗ്ടൺ: കാഷ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലെത്തിക്കാൻ ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തണമെന്നു യുഎസ് ജനപ്രതിനിധികൾ. ഇന്ത്യൻ വംശജയായ പ്രമീള ജയ്പാൽ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്താവിനിമയ സംവിധാനങ്ങൾ എത്രയുംവേഗം പൂർവസ്ഥിതിയിലാക്കുക, വീട്ടുതടങ്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യക്കു മുന്പാകെ ഉന്നയിക്കണമെന്നു കഴിഞ്ഞ 11 ന് പോംപിയോയ്ക്ക് അയച്ച കത്തിൽ പ്രമീള ജയ്പാൽ ആവശ്യപ്പെടുന്നു.
കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങളെയും മനുഷ്യാവകാശ നിരീക്ഷകരെയും ഉടൻ അനുവദിക്കണമെന്നു കത്തിൽ ഒപ്പിട്ടിരിക്കുന്ന ജയിംഗ് പി. മക്ഗവൻ ആവശ്യപ്പെട്ടു.
കരുതൽതടങ്കലിലായവരിൽ ആവശ്യമുള്ളവർക്ക് ചികിത്സഉറപ്പാക്കണം. കൂട്ടംചേരാനും ആരാധനയ്ക്കുമുള്ള കാഷ്മീരി ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കാഷ്മീരിലെ മനുഷ്യാവകാശ, ജീവകാരുണ്യ അവസ്ഥയിൽ ആശങ്കയുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.
വാർത്താവിനിമയ സംവിധാനങ്ങൾ എത്രയുംവേഗം പൂർവസ്ഥിതിയിലാക്കുക, വീട്ടുതടങ്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യക്കു മുന്പാകെ ഉന്നയിക്കണമെന്നു കഴിഞ്ഞ 11 ന് പോംപിയോയ്ക്ക് അയച്ച കത്തിൽ പ്രമീള ജയ്പാൽ ആവശ്യപ്പെടുന്നു.
കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങളെയും മനുഷ്യാവകാശ നിരീക്ഷകരെയും ഉടൻ അനുവദിക്കണമെന്നു കത്തിൽ ഒപ്പിട്ടിരിക്കുന്ന ജയിംഗ് പി. മക്ഗവൻ ആവശ്യപ്പെട്ടു.
കരുതൽതടങ്കലിലായവരിൽ ആവശ്യമുള്ളവർക്ക് ചികിത്സഉറപ്പാക്കണം. കൂട്ടംചേരാനും ആരാധനയ്ക്കുമുള്ള കാഷ്മീരി ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കാഷ്മീരിലെ മനുഷ്യാവകാശ, ജീവകാരുണ്യ അവസ്ഥയിൽ ആശങ്കയുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.