ന്യൂഡൽഹി: തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചതിനു മരടിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരേ മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ജയറാം രമേശ്. സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡിഎൽഎഫ് ഫ്ളാറ്റ് കേസിലും മുംബൈ ആദർശ് ഹൗസിംഗ് കോംപ്ലക്സിലും ഇത്തരം ഉത്തരവിടാതെ, എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ, ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡിഎൽഎഫ് കേസിൽ പിഴ ചുമത്തി അതു ക്രമവത്കരിച്ചു നൽകി.
ആദർശ് ഹൗസിംഗ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്’- ജയറാം രമേശ് ട്വിറ്ററിലിട്ട കുറിപ്പിൽ ചോദിക്കുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ, ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡിഎൽഎഫ് കേസിൽ പിഴ ചുമത്തി അതു ക്രമവത്കരിച്ചു നൽകി.
ആദർശ് ഹൗസിംഗ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്’- ജയറാം രമേശ് ട്വിറ്ററിലിട്ട കുറിപ്പിൽ ചോദിക്കുന്നു.