ബംഗളൂരു/ലക്നോ: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഗതാഗത നിയമഭേദഗതിയിൽ മാറ്റം വരുത്താൻ കർണാടകം തീരുമാനിച്ചു. ഗുജറാത്തിനു പിന്നാലെ പിഴയിൽ കുറവ് വരുത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ മറികടക്കുമെന്നു ബിജെപി ഭരിക്കുന്ന കർണാടകയും വ്യക്തമാക്കി. 10,000 രൂപയുടെ പിഴ 1,000 രൂപയായി ഗുജറാത്ത് കുറച്ചിരുന്നു.
ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ഏർപ്പെടുത്തുന്നത് ഗുജറാത്ത് കുറച്ചിരുന്നു. ഇതിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് പിഴയിൽ കുറവ് വരുത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഇതു നിലവിൽ വരും- കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. പിഴയിൽ കുറവ് വരുത്താൻ ഉത്തർപ്രദേശ് സർക്കാർ ആലോചിക്കുന്നതായി ഗതാഗത മന്ത്രി അശോക് കഠാരിയ പറഞ്ഞു. ഇതു സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ഏർപ്പെടുത്തുന്നത് ഗുജറാത്ത് കുറച്ചിരുന്നു. ഇതിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് പിഴയിൽ കുറവ് വരുത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഇതു നിലവിൽ വരും- കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. പിഴയിൽ കുറവ് വരുത്താൻ ഉത്തർപ്രദേശ് സർക്കാർ ആലോചിക്കുന്നതായി ഗതാഗത മന്ത്രി അശോക് കഠാരിയ പറഞ്ഞു. ഇതു സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.