ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ അന്വേഷിക്കുന്ന കേസിൽ അന്വേഷണ സംഘത്തെ സ്വാധീനിക്കാൻ 16 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിംഗിനെ അറസ്റ്റ് ചെയ്തത്.
രണ്ടു കോടി രൂപയാണ് കേസ് ഒത്തുതീർപ്പാക്കാൻ പറഞ്ഞുവച്ചിരുന്നതെന്നും ആദ്യഗഡുവാണ് 16 ലക്ഷമെന്നും പറഞ്ഞ സിബിഐ സംഘം, അറസ്റ്റിനൊപ്പം കൈക്കൂലി തുക പിടിച്ചെടുത്തിട്ടുണ്ടെ ന്നും അറിയിച്ചു.
എന്നാൽ, കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സിബിഐ തയാറായിട്ടില്ല. കൂടുതൽ ഉദ്യോഗസ്ഥർ ഈ കേസുമായി ബന്ധമുണ്ടെ ന്നും ഉടൻ അറസ്റ്റിലാവുമെന്നും സിബിഐ സംഘം പറഞ്ഞു.
രണ്ടു കോടി രൂപയാണ് കേസ് ഒത്തുതീർപ്പാക്കാൻ പറഞ്ഞുവച്ചിരുന്നതെന്നും ആദ്യഗഡുവാണ് 16 ലക്ഷമെന്നും പറഞ്ഞ സിബിഐ സംഘം, അറസ്റ്റിനൊപ്പം കൈക്കൂലി തുക പിടിച്ചെടുത്തിട്ടുണ്ടെ ന്നും അറിയിച്ചു.
എന്നാൽ, കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സിബിഐ തയാറായിട്ടില്ല. കൂടുതൽ ഉദ്യോഗസ്ഥർ ഈ കേസുമായി ബന്ധമുണ്ടെ ന്നും ഉടൻ അറസ്റ്റിലാവുമെന്നും സിബിഐ സംഘം പറഞ്ഞു.