ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരം നൽകിയ ജാമ്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി സിബിഐയോടു തൽസ്ഥിതി റിപ്പോർട്ട് തേടി. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. സെപ്റ്റംബർ 23നു കേസിൽ വീണ്ട ും വാദം കേൾക്കും.
അതേസമയം, കേസിൽ ജയിലിലായ ചിദംബരത്തിനു വീട്ടിൽ നിന്നു ഭക്ഷണം എത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ജയിലിലെ ഭക്ഷണം എല്ലാവർക്കുമുള്ളതാണെന്നു ജസ്റ്റീസ് സുരേഷ് കുമാർ കെയ്ത് ചൂണ്ടിക്കാട്ടി.
ചിദംബരത്തിന്റെ ആവശ്യത്തെ സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തു. ജയിൽ ശിക്ഷ അനുഭവിക്കുന്ന ഐഎൻഎൽഡി നേതാവ് ഓംപ്രകാശ് ചൗട്ടാലയ്ക്കും ഇതേ ഭക്ഷണമാണ് നൽകുന്നതെന്നും ഇക്കാര്യത്തിൽ ആർക്കും വിവേചനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേസിൽ ജയിലിലായ ചിദംബരത്തിനു വീട്ടിൽ നിന്നു ഭക്ഷണം എത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ജയിലിലെ ഭക്ഷണം എല്ലാവർക്കുമുള്ളതാണെന്നു ജസ്റ്റീസ് സുരേഷ് കുമാർ കെയ്ത് ചൂണ്ടിക്കാട്ടി.
ചിദംബരത്തിന്റെ ആവശ്യത്തെ സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തു. ജയിൽ ശിക്ഷ അനുഭവിക്കുന്ന ഐഎൻഎൽഡി നേതാവ് ഓംപ്രകാശ് ചൗട്ടാലയ്ക്കും ഇതേ ഭക്ഷണമാണ് നൽകുന്നതെന്നും ഇക്കാര്യത്തിൽ ആർക്കും വിവേചനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.