ലണ്ടൻ: ആറു ദിവസത്തിനുള്ളിൽ ആറു തവണ പാർലമെന്റിൽ പരാജയം രുചിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ ബ്രെക്സിറ്റ് ചർച്ച വെട്ടിച്ചുരുക്കാനായി അഞ്ചാഴ്ചത്തേക്ക് പാർലമെന്റ് പ്രോറോഗ് (സസ്പെൻഡ്) ചെയ്തു. ഇനി ഒക്ടോബർ 14നാണു പാർലമെന്റ് സമ്മേളിക്കുക.
തെരഞ്ഞെടുപ്പു നേരത്തേ നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം ഹൗസ് ഓഫ് കോമൺസ് രണ്ടാം വട്ടം വോട്ടിനിട്ടു തള്ളി. ഹൗസ് ഓഫ് കോമൺസ് ഇന്നലെ അഭൂതപൂർവമായ ബഹളത്തിനു സാക്ഷ്യം വഹിച്ചു. സ്പീക്കറുടെ കസേരയ്ക്കു സമീപം അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രതിപക്ഷ ലേബർ പാർട്ടി അംഗങ്ങൾ ജോൺസനെതിരേ മുദ്രാവാക്യം മുഴക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു നിർദേശം തള്ളിയ പ്രതിപക്ഷത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച ജോൺസൻ ഒരു കാരണവശാലും തന്റെ സർക്കാർ ബ്രെക്സിറ്റ് നീട്ടിവയ്ക്കില്ലെന്നു പ്രഖ്യാപിച്ചു. പാർലമെന്റ് പ്രോറോഗ് ചെയ്തിരിക്കുന്ന സമയത്ത് യൂറോപ്യൻ യൂണിയനുമായി കരാറുണ്ടാക്കാൻ ചർച്ച നടത്തും. ശ്രമം പരാജയപ്പെട്ടാൽ ഒക്ടോബർ 31നകം കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കമെന്നും ജോൺസൻ വ്യക്തമാക്കി.
ബ്രെക്സിറ്റ് വിഷയത്തിൽ ജോൺസൻ നടത്തുന്ന കടുംപിടിത്തം എത്രമാത്രം വിജയം കാണുമെന്നു വ്യക്തമല്ല. സ്വന്തം കൺസർവേറ്റീവ് പാർട്ടിയിൽനിന്നടക്കം അദ്ദേഹം ശക്തമായ എതിർപ്പു നേരിടുന്നു. ഒക്ടോബർ17ന് ആരംഭിക്കുന്ന യൂറോപ്യൻ യൂണിയന്റെ ദ്വിദിന യോഗമാണ് ജോൺസന്റെ അവസാന അവസരം. ഈ യോഗത്തിൽ ബ്രെക്സിറ്റ് കരാറിനു ധാരണ ഉണ്ടാക്കാനായാൽ അദ്ദേഹത്തിനു വിജയിക്കാം.
അല്ലാത്തപക്ഷം, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ ഒക്ടോബർ 31നു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടികൾ എടുക്കണം. എന്നാൽ കരാറില്ലാ ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ എംപിമാർ പാസാക്കിയിരുന്നു. കഴിഞ്ഞദിവസം രാജ്ഞി ഒപ്പുവച്ചതോടെ ഇതു നിയമമാവുകയും ചെയ്തു. അതായത്, യൂറോപ്യൻ യൂണിയൻ യോഗത്തിൽ കരാറുണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ബ്രെക്സിറ്റ് നീട്ടിവയ്ക്കുകയെന്നതുമാത്രമാണ് ജോൺസനു മുന്നിലുള്ള ഏക വഴി. ഇതിനു മടിയുള്ള ജോൺസൻ രാജി പ്രഖ്യാപിക്കാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബ്രിട്ടീഷ് ജനത 2016ലാണ് ബ്രെക്സിറ്റിന് അനുകൂലമായി ഹിതപരിശോധനാ വിധിയെഴുതിയത്. ബ്രെക്സിറ്റിനു ശേഷമുള്ള ബന്ധം സംബന്ധിച്ച ഒരു കരാറുണ്ടാക്കാൻ ഇതുവരെ ബ്രിട്ടീഷ് സർക്കാരിനു കഴിഞ്ഞിട്ടില്ല. രാജിവച്ച മുൻ പ്രധാനമന്ത്രി തെരേസാ മേ ഉണ്ടാക്കിയ കരടു കരാർ ബ്രിട്ടീഷ് പാർലമെന്റ് മൂന്നുവട്ടം തള്ളിയിരുന്നു. കരാർരഹിത ബ്രെക്സിറ്റ് ബ്രിട്ടന്റെ സന്പദ്വ്യവസ്ഥയ്ക്കു ദോഷം ചെയ്യും.
ജോൺസന്റെ ബ്രെക്സിറ്റ് നയത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ജോയും വനിതാ മന്ത്രി ആംബർ റഡും രാജിവച്ചിരുന്നു. സ്പീക്കർജോൺ ബെർകോ രാജി പ്രഖ്യാപിച്ചു. 21 എംപിമാരെ ജോൺസൻ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു നേരത്തേ നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം ഹൗസ് ഓഫ് കോമൺസ് രണ്ടാം വട്ടം വോട്ടിനിട്ടു തള്ളി. ഹൗസ് ഓഫ് കോമൺസ് ഇന്നലെ അഭൂതപൂർവമായ ബഹളത്തിനു സാക്ഷ്യം വഹിച്ചു. സ്പീക്കറുടെ കസേരയ്ക്കു സമീപം അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രതിപക്ഷ ലേബർ പാർട്ടി അംഗങ്ങൾ ജോൺസനെതിരേ മുദ്രാവാക്യം മുഴക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു നിർദേശം തള്ളിയ പ്രതിപക്ഷത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച ജോൺസൻ ഒരു കാരണവശാലും തന്റെ സർക്കാർ ബ്രെക്സിറ്റ് നീട്ടിവയ്ക്കില്ലെന്നു പ്രഖ്യാപിച്ചു. പാർലമെന്റ് പ്രോറോഗ് ചെയ്തിരിക്കുന്ന സമയത്ത് യൂറോപ്യൻ യൂണിയനുമായി കരാറുണ്ടാക്കാൻ ചർച്ച നടത്തും. ശ്രമം പരാജയപ്പെട്ടാൽ ഒക്ടോബർ 31നകം കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കമെന്നും ജോൺസൻ വ്യക്തമാക്കി.
ബ്രെക്സിറ്റ് വിഷയത്തിൽ ജോൺസൻ നടത്തുന്ന കടുംപിടിത്തം എത്രമാത്രം വിജയം കാണുമെന്നു വ്യക്തമല്ല. സ്വന്തം കൺസർവേറ്റീവ് പാർട്ടിയിൽനിന്നടക്കം അദ്ദേഹം ശക്തമായ എതിർപ്പു നേരിടുന്നു. ഒക്ടോബർ17ന് ആരംഭിക്കുന്ന യൂറോപ്യൻ യൂണിയന്റെ ദ്വിദിന യോഗമാണ് ജോൺസന്റെ അവസാന അവസരം. ഈ യോഗത്തിൽ ബ്രെക്സിറ്റ് കരാറിനു ധാരണ ഉണ്ടാക്കാനായാൽ അദ്ദേഹത്തിനു വിജയിക്കാം.
അല്ലാത്തപക്ഷം, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ ഒക്ടോബർ 31നു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടികൾ എടുക്കണം. എന്നാൽ കരാറില്ലാ ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ എംപിമാർ പാസാക്കിയിരുന്നു. കഴിഞ്ഞദിവസം രാജ്ഞി ഒപ്പുവച്ചതോടെ ഇതു നിയമമാവുകയും ചെയ്തു. അതായത്, യൂറോപ്യൻ യൂണിയൻ യോഗത്തിൽ കരാറുണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ബ്രെക്സിറ്റ് നീട്ടിവയ്ക്കുകയെന്നതുമാത്രമാണ് ജോൺസനു മുന്നിലുള്ള ഏക വഴി. ഇതിനു മടിയുള്ള ജോൺസൻ രാജി പ്രഖ്യാപിക്കാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബ്രിട്ടീഷ് ജനത 2016ലാണ് ബ്രെക്സിറ്റിന് അനുകൂലമായി ഹിതപരിശോധനാ വിധിയെഴുതിയത്. ബ്രെക്സിറ്റിനു ശേഷമുള്ള ബന്ധം സംബന്ധിച്ച ഒരു കരാറുണ്ടാക്കാൻ ഇതുവരെ ബ്രിട്ടീഷ് സർക്കാരിനു കഴിഞ്ഞിട്ടില്ല. രാജിവച്ച മുൻ പ്രധാനമന്ത്രി തെരേസാ മേ ഉണ്ടാക്കിയ കരടു കരാർ ബ്രിട്ടീഷ് പാർലമെന്റ് മൂന്നുവട്ടം തള്ളിയിരുന്നു. കരാർരഹിത ബ്രെക്സിറ്റ് ബ്രിട്ടന്റെ സന്പദ്വ്യവസ്ഥയ്ക്കു ദോഷം ചെയ്യും.
ജോൺസന്റെ ബ്രെക്സിറ്റ് നയത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ജോയും വനിതാ മന്ത്രി ആംബർ റഡും രാജിവച്ചിരുന്നു. സ്പീക്കർജോൺ ബെർകോ രാജി പ്രഖ്യാപിച്ചു. 21 എംപിമാരെ ജോൺസൻ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു.