ഹോങ്കോംഗ്: ഹോങ്കോംഗിൽ ഇടപെടുന്നതിനെതിരേ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം യുഎസിനു മുന്നറിയിപ്പു നൽകി. ജനാധിപത്യാവകാശങ്ങൾക്കായി ഹോങ്കോംഗ് ജനത 14 ആഴ്ചയായി നടത്തുന്ന റാലികൾ ക്രമസമാധാന പ്രശ്നമായി വളർന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രകടനം നടത്തിയവർ ഹോങ്കോംഗിനെ രക്ഷിക്കാൻ പ്രസിഡന്റ് ട്രംപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ചൈനയുടെ പാവയായ കാരി ലാം യുഎസിനു മുന്നറിയിപ്പു നൽകിയത്.
ചൈനീസ്, ഹോങ്കോംഗ് ഉദ്യോഗസ്ഥർക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് അവസരം നൽകുന്ന ഹോങ്കോംഗ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ബിൽ യുഎസ് കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ഹോങ്കോംഗിലെ പ്രശ്നങ്ങളിൽ വിദേശരാജ്യം ഇടപെടുന്നത് അപകടകരമാണെന്ന് കാരി ലാം മുന്നറിയിപ്പു നൽകി.
ഇതിനിടെ ജനാധിപത്യ സമരക്കാരുടെ മുൻനിര നേതാവായ ജോഷ്വാ വോങ് അടുത്തയാഴ്ച വാഷിംഗ്ടണിലെത്തി ബിൽ പാസാക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുമെന്നു റിപ്പോർട്ടുണ്ട്. ജർമനിയിൽ സന്ദർശനം നടത്തിയ ജോഷ്വായുമായി ജർമൻ വിദേശമന്ത്രി ഹൈക്കോ മാസ് ചർച്ച നടത്തിയതിനെ ബെയ്ജിംഗ് അപലപിച്ചു.
കഴിഞ്ഞ ദിവസം പ്രകടനം നടത്തിയവർ ഹോങ്കോംഗിനെ രക്ഷിക്കാൻ പ്രസിഡന്റ് ട്രംപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ചൈനയുടെ പാവയായ കാരി ലാം യുഎസിനു മുന്നറിയിപ്പു നൽകിയത്.
ചൈനീസ്, ഹോങ്കോംഗ് ഉദ്യോഗസ്ഥർക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് അവസരം നൽകുന്ന ഹോങ്കോംഗ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ബിൽ യുഎസ് കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ഹോങ്കോംഗിലെ പ്രശ്നങ്ങളിൽ വിദേശരാജ്യം ഇടപെടുന്നത് അപകടകരമാണെന്ന് കാരി ലാം മുന്നറിയിപ്പു നൽകി.
ഇതിനിടെ ജനാധിപത്യ സമരക്കാരുടെ മുൻനിര നേതാവായ ജോഷ്വാ വോങ് അടുത്തയാഴ്ച വാഷിംഗ്ടണിലെത്തി ബിൽ പാസാക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുമെന്നു റിപ്പോർട്ടുണ്ട്. ജർമനിയിൽ സന്ദർശനം നടത്തിയ ജോഷ്വായുമായി ജർമൻ വിദേശമന്ത്രി ഹൈക്കോ മാസ് ചർച്ച നടത്തിയതിനെ ബെയ്ജിംഗ് അപലപിച്ചു.