ന്യൂഡൽഹി: പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23നു നടക്കും. 27നാണ് വോട്ടെണ്ണൽ. മുൻ മന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണി അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
പാലായ്ക്കു പുറമേ മറ്റു മൂന്നു സംസ്ഥാനങ്ങളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദന്തെവാഡ, ത്രിപുരയിലെ ബദർഗഡ്, ഉത്തർപ്രദേശിലെ ഹാമിർപുർ എന്നീ മണ്ഡലങ്ങളാണ് അവ. വോട്ടെടുപ്പും വോട്ടെണ്ണലും എല്ലാ മണ്ഡലങ്ങളിലും ഒരേ ദിവസം തന്നെയാണ്.
തെരഞ്ഞെടുപ്പു സംബന്ധിച്ച് ഈ മാസം 28നു വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബർ നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചാം തീയതി സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏഴാണ്.
കേരളത്തിലെ ഒഴിവുള്ള മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടില്ല. അവ നവംബറിൽ നടക്കുമെന്നാണു സൂചന.
അമ്പത്തിനാലു വർഷം തുടർച്ചയായി പാലാ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം. മാണി 2019 ഏപ്രിൽ ഒമ്പതിനാണ് അന്തരിച്ചത്. 1965-ൽ മണ്ഡലം രൂപീകരിച്ചതു മുതൽ 2016 വരെ പതിമൂന്നു തെരഞ്ഞെടുപ്പുകളിൽ മാണി പാലാ മണ്ഡലത്തിൽനിന്നു വിജയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എം. മാണി 4,703 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാലായിൽ നിന്നു വിജയിച്ചത്. മാണിക്ക് 58,884 വോട്ടും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് 54,181 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി എൻ. ഹരിക്ക് 24,821 വോട്ടും കിട്ടി.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പാലാ നിയമസഭാ മണ്ഡലത്തിൽ നേടിയ 33,472 വോട്ട് ഭൂരിപക്ഷത്തിന്റെ തിളക്കം ഉപതെരഞ്ഞെടുപ്പിലും മുന്നണിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ചാഴികാടന് 66,971 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവനു ലഭിച്ചത് 33,499 വോട്ട്. എൻഡിഎ സ്ഥാനാർഥി പി.സി. തോമസിന് 26,533 വോട്ട് കിട്ടി.
പാലാ മണ്ഡലം
പാലാ നഗരസഭയും 12 പഞ്ചായത്തുകളും ഉൾപ്പെട്ടതാണു പാലാ നിയമസഭാ മണ്ഡലം.
എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, രാമപുരം എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. പാലാ നഗരസഭയിലും ഒന്പത് പഞ്ചായത്തുകളിലും യുഡിഎഫും മൂന്നിടത്ത് എൽഡിഎഫുമാണ് ഭരണം.
പാലായ്ക്കു പുറമേ മറ്റു മൂന്നു സംസ്ഥാനങ്ങളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദന്തെവാഡ, ത്രിപുരയിലെ ബദർഗഡ്, ഉത്തർപ്രദേശിലെ ഹാമിർപുർ എന്നീ മണ്ഡലങ്ങളാണ് അവ. വോട്ടെടുപ്പും വോട്ടെണ്ണലും എല്ലാ മണ്ഡലങ്ങളിലും ഒരേ ദിവസം തന്നെയാണ്.
തെരഞ്ഞെടുപ്പു സംബന്ധിച്ച് ഈ മാസം 28നു വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബർ നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചാം തീയതി സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏഴാണ്.
കേരളത്തിലെ ഒഴിവുള്ള മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടില്ല. അവ നവംബറിൽ നടക്കുമെന്നാണു സൂചന.
അമ്പത്തിനാലു വർഷം തുടർച്ചയായി പാലാ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം. മാണി 2019 ഏപ്രിൽ ഒമ്പതിനാണ് അന്തരിച്ചത്. 1965-ൽ മണ്ഡലം രൂപീകരിച്ചതു മുതൽ 2016 വരെ പതിമൂന്നു തെരഞ്ഞെടുപ്പുകളിൽ മാണി പാലാ മണ്ഡലത്തിൽനിന്നു വിജയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എം. മാണി 4,703 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാലായിൽ നിന്നു വിജയിച്ചത്. മാണിക്ക് 58,884 വോട്ടും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് 54,181 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി എൻ. ഹരിക്ക് 24,821 വോട്ടും കിട്ടി.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പാലാ നിയമസഭാ മണ്ഡലത്തിൽ നേടിയ 33,472 വോട്ട് ഭൂരിപക്ഷത്തിന്റെ തിളക്കം ഉപതെരഞ്ഞെടുപ്പിലും മുന്നണിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ചാഴികാടന് 66,971 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവനു ലഭിച്ചത് 33,499 വോട്ട്. എൻഡിഎ സ്ഥാനാർഥി പി.സി. തോമസിന് 26,533 വോട്ട് കിട്ടി.
പാലാ മണ്ഡലം
പാലാ നഗരസഭയും 12 പഞ്ചായത്തുകളും ഉൾപ്പെട്ടതാണു പാലാ നിയമസഭാ മണ്ഡലം.
എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, രാമപുരം എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. പാലാ നഗരസഭയിലും ഒന്പത് പഞ്ചായത്തുകളിലും യുഡിഎഫും മൂന്നിടത്ത് എൽഡിഎഫുമാണ് ഭരണം.