ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനമായ ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്ത രാജ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, എൻജിഒ തുടങ്ങിയവർ പ്ലാസ്റ്റിക് നിർമാർജനത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
അടിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദീപാവലിക്കു മുന്പ് സുരക്ഷിതമായി സംസ്കരിക്കാനുള്ള ഉപായങ്ങൾ കണ്ടെ ത്തണം. കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാൻ വ്യവസായ ലോകത്തിനു കഴിയും. അത് ഇന്ധനമാക്കി ഉപയോഗിക്കാനും സാധിക്കും.
സെപ്റ്റംബർ 11നു ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും ഇതിനായി ജനകീയ മുന്നേറ്റം ഉണ്ട ാവണമെന്നു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അടിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദീപാവലിക്കു മുന്പ് സുരക്ഷിതമായി സംസ്കരിക്കാനുള്ള ഉപായങ്ങൾ കണ്ടെ ത്തണം. കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാൻ വ്യവസായ ലോകത്തിനു കഴിയും. അത് ഇന്ധനമാക്കി ഉപയോഗിക്കാനും സാധിക്കും.
സെപ്റ്റംബർ 11നു ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും ഇതിനായി ജനകീയ മുന്നേറ്റം ഉണ്ട ാവണമെന്നു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.