ന്യൂഡൽഹി: ജമ്മു കാഷ്മീരിലേക്കു നടത്തിയ യാത്രയ്ക്കിടെ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മുന്പിൽ തങ്ങളുടെ അവസ്ഥ വിവരിച്ച് പൊട്ടിക്കരഞ്ഞ് കാഷ്മീരി വനിത. തങ്ങൾക്കും കുട്ടികൾക്കും വീടുകളിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഹൃദ്രോഗിയായ സഹോദരനു ഡോക്ടറെ കാണാൻ സാധിക്കുന്നില്ലെന്നും സ്ത്രീ കരഞ്ഞുകൊണ്ടു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ഇതു വീഡിയോയിൽ പകർത്തി. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാഷ്മീരിലേക്കു സന്ദർശനം നടത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തിൽ തടയുകയും ഡൽഹിയിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ശ്രീനഗറിൽ നിന്നു ഡൽഹിയിലേക്കു മടങ്ങവേയാണ് വിമാനത്തിൽ വച്ച് കാഷ്മീരി സ്ത്രീ രാഹുലിനടുത്തെത്തി കരഞ്ഞുകൊണ്ട് അവിടത്തെ അവസ്ഥ വിവരിച്ചത്.
വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നു സ്ത്രീ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ട രാഹുൽ, അവരെ സമാശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. വിമാനത്തിലുണ്ടായിരുന്ന കാഷ്മീരികൾ പറഞ്ഞ അനുഭവങ്ങൾ കല്ലിനെപ്പോലും കരയിപ്പിക്കുന്നതാണെന്ന് രാഹുലിനൊപ്പം കാഷ്മീരിലേക്കു പോയ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് മാധ്യമങ്ങളോടു പറഞ്ഞു.
കാഷ്മീരികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഹനിക്കുന്നതിനേക്കാൾ വലിയ ദേശവിരുദ്ധതയില്ലെന്നു കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. കാഷ്മീരി സ്ത്രീ കരഞ്ഞുകൊണ്ടു തങ്ങളുടെ അവസ്ഥ വിവരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടു ട്വിറ്ററിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. ദേശീയതയുടെ പേരിൽ അടിച്ചമർത്തപ്പെടുകയും നിശബ്ദമാക്കപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാൾ മാത്രമാണ് വീഡിയോയിലുള്ളതെന്നും എത്രകാലം ഇത് തുടരുമെന്നും അവർ ചോദിച്ചു. ഇതിനെതിരേ ശബ്ദമുയർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും ചുമതലയാണെന്നും പ്രിയങ്ക പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാഷ്മീരിലേക്കു സന്ദർശനം നടത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തിൽ തടയുകയും ഡൽഹിയിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ശ്രീനഗറിൽ നിന്നു ഡൽഹിയിലേക്കു മടങ്ങവേയാണ് വിമാനത്തിൽ വച്ച് കാഷ്മീരി സ്ത്രീ രാഹുലിനടുത്തെത്തി കരഞ്ഞുകൊണ്ട് അവിടത്തെ അവസ്ഥ വിവരിച്ചത്.
വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നു സ്ത്രീ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ട രാഹുൽ, അവരെ സമാശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. വിമാനത്തിലുണ്ടായിരുന്ന കാഷ്മീരികൾ പറഞ്ഞ അനുഭവങ്ങൾ കല്ലിനെപ്പോലും കരയിപ്പിക്കുന്നതാണെന്ന് രാഹുലിനൊപ്പം കാഷ്മീരിലേക്കു പോയ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് മാധ്യമങ്ങളോടു പറഞ്ഞു.
കാഷ്മീരികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഹനിക്കുന്നതിനേക്കാൾ വലിയ ദേശവിരുദ്ധതയില്ലെന്നു കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. കാഷ്മീരി സ്ത്രീ കരഞ്ഞുകൊണ്ടു തങ്ങളുടെ അവസ്ഥ വിവരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടു ട്വിറ്ററിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. ദേശീയതയുടെ പേരിൽ അടിച്ചമർത്തപ്പെടുകയും നിശബ്ദമാക്കപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാൾ മാത്രമാണ് വീഡിയോയിലുള്ളതെന്നും എത്രകാലം ഇത് തുടരുമെന്നും അവർ ചോദിച്ചു. ഇതിനെതിരേ ശബ്ദമുയർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും ചുമതലയാണെന്നും പ്രിയങ്ക പറഞ്ഞു.