വാഷിംഗ്ടൺഡിസി: രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് മുൻ പങ്കാളിയുടെ ബാങ്ക് അക്കൗണ്ടുകൾ അനധികൃതമായി പരിശോധിച്ച അമേരിക്കൻ വനിതാ ബഹിരാകാശ സഞ്ചാരി ആൻ മക് ക്ളെയിന്റെ നടപടിയെക്കുറിച്ച് നാസാ അന്വേഷണം തുടങ്ങി. ബഹിരാകാശത്തു നടന്ന ആദ്യ കുറ്റകൃത്യമാണിത്.
തന്റെ കക്ഷി അനുചിതമായി പ്രവർത്തിച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മക് ക്ളെയിന്റെ വക്കീൽ റസ്റ്റി ഹാർഡിൻ ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. 2018 ഡിസംബറിലാണ് മക് ക്ളെയിൻ ബഹിരാകാശനിലയത്തിൽ എത്തിയത്. ജൂൺ 24നു ഭൂമിയിൽ മടങ്ങിയെത്തി.
ബഹിരാകാശ നിലയത്തിലെ താമസക്കാലത്ത് സമ്മേഴ്സ് വോർഡനെന്ന വനിതാ പങ്കാളിയുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു സാന്പത്തിക രേഖകളും പരിശോധിച്ചെന്നാണു കേസ്. ധനകാര്യ രേഖകൾ പരിശോധിച്ചത് നിയമാനുസൃതമാണെന്നും കുടുംബച്ചെലവിനാവശ്യമായ പണം ഉണ്ടോ എന്നു നോക്കിയതിൽ തെറ്റില്ലെന്നുമാണ് ലഫ്റ്റനന്റ് കേണൽ മക് ക്ളെയിന്റെ നിലപാട്.
ഇതേസമയം, തന്റെ ഐഡി മക് ക്ളെയിൻ മോഷ്ടിച്ചെന്നു വോർഡൻ കുറ്റപ്പെടു ത്തുന്നു. നാസാ ഇൻസ്പെക്ടർ ജനറലിനും ഫെഡറൽ ട്രേഡ് കമ്മീഷനും ഇതു സംബ ന്ധിച്ച് അവർ പരാതി നൽകി.
തന്റെ കക്ഷി അനുചിതമായി പ്രവർത്തിച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മക് ക്ളെയിന്റെ വക്കീൽ റസ്റ്റി ഹാർഡിൻ ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. 2018 ഡിസംബറിലാണ് മക് ക്ളെയിൻ ബഹിരാകാശനിലയത്തിൽ എത്തിയത്. ജൂൺ 24നു ഭൂമിയിൽ മടങ്ങിയെത്തി.
ബഹിരാകാശ നിലയത്തിലെ താമസക്കാലത്ത് സമ്മേഴ്സ് വോർഡനെന്ന വനിതാ പങ്കാളിയുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു സാന്പത്തിക രേഖകളും പരിശോധിച്ചെന്നാണു കേസ്. ധനകാര്യ രേഖകൾ പരിശോധിച്ചത് നിയമാനുസൃതമാണെന്നും കുടുംബച്ചെലവിനാവശ്യമായ പണം ഉണ്ടോ എന്നു നോക്കിയതിൽ തെറ്റില്ലെന്നുമാണ് ലഫ്റ്റനന്റ് കേണൽ മക് ക്ളെയിന്റെ നിലപാട്.
ഇതേസമയം, തന്റെ ഐഡി മക് ക്ളെയിൻ മോഷ്ടിച്ചെന്നു വോർഡൻ കുറ്റപ്പെടു ത്തുന്നു. നാസാ ഇൻസ്പെക്ടർ ജനറലിനും ഫെഡറൽ ട്രേഡ് കമ്മീഷനും ഇതു സംബ ന്ധിച്ച് അവർ പരാതി നൽകി.