ന്യൂഡൽഹി: ബിജെപിയിലും ഒന്നാം നരേന്ദ്ര മോദി സർക്കാരിലും മാന്യതയുടെയും നയചാതുരിയുടെയും പ്രതീകമായിരുന്ന മുൻ കേന്ദ്രമന്ത്രി അരുണ് ജയ്റ്റ്ലി അന്തരിച്ചു. 66 വയസായിരുന്നു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. ഭാര്യ: സംഗീത ദോഗ്ര. മകൻ: രൊഹാൻ. മകൾ: സൊനാലി.
ഇന്നലെ ഉച്ചകഴിഞ്ഞ് ജയ്റ്റ്ലിയുടെ ഭൗതികദേഹം ഡൽഹി കൈലാഷ് കോളനിയിലുള്ള വസതിയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തുമുതൽ വസതിയിലും പിന്നീട് ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഡൽഹി നിഗംബോധ് ഘാട്ട് ശ്മശാനത്തിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഇന്നലെത്തന്നെ ജയ്റ്റ്ലിയുടെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ ഒൻപതിനാണ് ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. എൻഡിഎ സർക്കാർ രണ്ടാം തവണ അധികാരത്തിൽ എത്തിയപ്പോൾ അനാരോഗ്യം മൂലം തന്നെ കാബിനറ്റിൽനിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർഥിച്ചു സ്വയം പിൻവാങ്ങുകയായിരുന്നു ജയ്റ്റ്ലി.
ജയ്റ്റ്ലിയുടെ ആരോഗ്യനില മോശമായതായി വെള്ളിയാഴ്ച രാത്രി റിപ്പോർട്ടുകൾ വന്നിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ വിവിധ നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു.
ബിജെപിയുടെ രണ്ടാം തലമുറ നേതാക്കളിൽ പ്രമുഖനായിരുന്നു അരുണ് ജയ്റ്റ്ലി. വാജ്പേയ്, ഒന്നാം മോദി സർക്കാരുകളിൽ മന്ത്രിയായിരുന്ന അദ്ദേഹം ധനകാര്യം, പ്രതിരോധം, വാണിജ്യം, നിയമം, വാർത്താവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യസഭയിൽ ബിജെപിയുടെ കക്ഷി നേതാവായും പ്രതിപക്ഷനേതാവായും പ്രവർത്തിച്ചു.
അഭിഭാഷകരംഗത്തുനിന്നു രാഷ്ട്രീയത്തിൽ എത്തിയ ജയ്റ്റ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു. ബിജെപിയുടെ സാന്പത്തികനയ പരിഷ്കരണത്തിന്റെ ചുക്കാൻ പിടിക്കാൻ ജയ്റ്റ്ലിയെയാണ് നിർണായകമായ ധനവകുപ്പ് നൽകി മോദി തെരഞ്ഞെടുത്തത്. ഒന്നാം മോദിസർക്കാരിന്റെ തുടക്കകാലത്ത് ധനവകുപ്പിനു പുറമേ സുപ്രധാനമായ പ്രതിരോധവകുപ്പിന്റെ ചുമതലയും മോദി ജയ്റ്റ്ലിക്കു നൽകി. മോദി സർക്കാരിന്റെ സാന്പത്തിക പരിഷ്കരണത്തിലെ സുപ്രധാന ചുവടുവയ്പായി ഉയർത്തിക്കാണിക്കുന്ന ചരക്കുസേവന നികുതി നടപ്പാക്കുന്നതിൽ ജയ്റ്റ്ലി നിർണായക പങ്കാണു വഹിച്ചത്.
1952ൽ ജനിച്ച ജയ്റ്റ്ലി വിദ്യാർഥിപ്രസ്ഥാനമായ എബിവിപിയിലൂടെയാണ് ബിജെപിയിൽ സജീവമായത്. 1980ൽ ബിജെപിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായിരുന്ന ജയ്റ്റ്ലിയെ 1991ൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുത്തു. 1999ൽ ബിജെപിയുടെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാർത്താവിതരണം, നിയമം, കന്പനികാര്യം എന്നീ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെ പല മേഖലകളിലും വ്യാപൃതനായിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് ജയ്റ്റ്ലിയുടെ ഭൗതികദേഹം ഡൽഹി കൈലാഷ് കോളനിയിലുള്ള വസതിയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തുമുതൽ വസതിയിലും പിന്നീട് ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഡൽഹി നിഗംബോധ് ഘാട്ട് ശ്മശാനത്തിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഇന്നലെത്തന്നെ ജയ്റ്റ്ലിയുടെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ ഒൻപതിനാണ് ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. എൻഡിഎ സർക്കാർ രണ്ടാം തവണ അധികാരത്തിൽ എത്തിയപ്പോൾ അനാരോഗ്യം മൂലം തന്നെ കാബിനറ്റിൽനിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർഥിച്ചു സ്വയം പിൻവാങ്ങുകയായിരുന്നു ജയ്റ്റ്ലി.
ജയ്റ്റ്ലിയുടെ ആരോഗ്യനില മോശമായതായി വെള്ളിയാഴ്ച രാത്രി റിപ്പോർട്ടുകൾ വന്നിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ വിവിധ നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു.
ബിജെപിയുടെ രണ്ടാം തലമുറ നേതാക്കളിൽ പ്രമുഖനായിരുന്നു അരുണ് ജയ്റ്റ്ലി. വാജ്പേയ്, ഒന്നാം മോദി സർക്കാരുകളിൽ മന്ത്രിയായിരുന്ന അദ്ദേഹം ധനകാര്യം, പ്രതിരോധം, വാണിജ്യം, നിയമം, വാർത്താവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യസഭയിൽ ബിജെപിയുടെ കക്ഷി നേതാവായും പ്രതിപക്ഷനേതാവായും പ്രവർത്തിച്ചു.
അഭിഭാഷകരംഗത്തുനിന്നു രാഷ്ട്രീയത്തിൽ എത്തിയ ജയ്റ്റ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു. ബിജെപിയുടെ സാന്പത്തികനയ പരിഷ്കരണത്തിന്റെ ചുക്കാൻ പിടിക്കാൻ ജയ്റ്റ്ലിയെയാണ് നിർണായകമായ ധനവകുപ്പ് നൽകി മോദി തെരഞ്ഞെടുത്തത്. ഒന്നാം മോദിസർക്കാരിന്റെ തുടക്കകാലത്ത് ധനവകുപ്പിനു പുറമേ സുപ്രധാനമായ പ്രതിരോധവകുപ്പിന്റെ ചുമതലയും മോദി ജയ്റ്റ്ലിക്കു നൽകി. മോദി സർക്കാരിന്റെ സാന്പത്തിക പരിഷ്കരണത്തിലെ സുപ്രധാന ചുവടുവയ്പായി ഉയർത്തിക്കാണിക്കുന്ന ചരക്കുസേവന നികുതി നടപ്പാക്കുന്നതിൽ ജയ്റ്റ്ലി നിർണായക പങ്കാണു വഹിച്ചത്.
1952ൽ ജനിച്ച ജയ്റ്റ്ലി വിദ്യാർഥിപ്രസ്ഥാനമായ എബിവിപിയിലൂടെയാണ് ബിജെപിയിൽ സജീവമായത്. 1980ൽ ബിജെപിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായിരുന്ന ജയ്റ്റ്ലിയെ 1991ൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുത്തു. 1999ൽ ബിജെപിയുടെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാർത്താവിതരണം, നിയമം, കന്പനികാര്യം എന്നീ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെ പല മേഖലകളിലും വ്യാപൃതനായിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.