ന്യൂഡൽഹി: ബിജെപി നേതാവും മുൻ ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയുടെ വിയോഗത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിവിധ കക്ഷിനേതാക്കളും അനുശോചിച്ചു. തനിക്ക് വിലമതിക്കാനാവാത്ത സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനക്കുറിപ്പിൽ പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയത്തിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടി പോരാടിയ നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പാർട്ടിയുടെ ആദർശവും പരിപാടികളും സമൂഹത്തിലേക്ക് പടർത്തുന്നതിൽ ഏറ്റവും കഴിവുള്ള നേതാവിയിരുന്നു അദ്ദേഹമെന്നും മോദി ചൂണ്ടിക്കാട്ടി:
ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ജയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ജയ്റ്റ്ലിയുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
സഹോദര തുല്യനായ നേതാവിനെയാണു നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു. രാജ്യത്തിനും സർക്കാരിനും പാർട്ടിക്കും മുതൽക്കൂട്ടായിരുന്നു ജയ്റ്റ്ലിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഹൃദ്യമായ പെരുമാറ്റത്തിന് ഉടമയായിരുന്നു ജയ്റ്റ്ലി എന്ന് എൽ.കെ. അഡ്വാനി അനുസ്മരിച്ചു. ജയ്റ്റ്ലിയുടെ വിയോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. അരുണ്‍ ജയ്റ്റ്ലിയുടെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അരുണ്‍ ജയ്റ്റ്ലി മികച്ച അഭിഭാഷകനും വാഗ്മിയും അതിലുപകരി മികച്ച പാർലമെന്റേറിയനുമായിരുന്നെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരിച്ചു.സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നിരന്തരം യത്നിച്ചു കൊണ്ടിരുന്ന ഒരു നേതാവിനെയാണ് ജയ്റ്റ്ലിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾക്കു വില കൽപ്പിച്ച നേതാവായിരുന്നു ജെയ്റ്റിലിയെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജയ്റ്റ്ലിയുടെ നിര്യാണത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റും ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എംപിയും ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ജയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ജയ്റ്റ്ലിയുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
സഹോദര തുല്യനായ നേതാവിനെയാണു നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു. രാജ്യത്തിനും സർക്കാരിനും പാർട്ടിക്കും മുതൽക്കൂട്ടായിരുന്നു ജയ്റ്റ്ലിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഹൃദ്യമായ പെരുമാറ്റത്തിന് ഉടമയായിരുന്നു ജയ്റ്റ്ലി എന്ന് എൽ.കെ. അഡ്വാനി അനുസ്മരിച്ചു. ജയ്റ്റ്ലിയുടെ വിയോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. അരുണ്‍ ജയ്റ്റ്ലിയുടെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അരുണ്‍ ജയ്റ്റ്ലി മികച്ച അഭിഭാഷകനും വാഗ്മിയും അതിലുപകരി മികച്ച പാർലമെന്റേറിയനുമായിരുന്നെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരിച്ചു.സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നിരന്തരം യത്നിച്ചു കൊണ്ടിരുന്ന ഒരു നേതാവിനെയാണ് ജയ്റ്റ്ലിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾക്കു വില കൽപ്പിച്ച നേതാവായിരുന്നു ജെയ്റ്റിലിയെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജയ്റ്റ്ലിയുടെ നിര്യാണത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റും ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എംപിയും ദുഃഖം രേഖപ്പെടുത്തി.