ബേസൽ: വലിയ ടൂര്‍ണമെന്റുകളില്‍ വന്‍ കുതിപ്പ് നടത്തുന്ന പി.വി. സിന്ധു ചരിത്രം കുറിക്കാനായി ഒരുങ്ങുന്നു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടർച്ചയായ മൂന്നാം തവണയും സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. ഇന്നാണ് ഫൈനൽ.
കഴിഞ്ഞ രണ്ടു തവണയും നഷ്ടമായ സ്വര്‍ണം ഇത്തവണ സ്വന്തമാക്കുകയാണ് സിന്ധുവിന്റെ ലക്ഷ്യം.വനിതാ സിംഗിള്‍സില്‍ സെമി ഫൈനലില്‍ 40 മിനിറ്റ് നീണ്ട മത്സരത്തില്‍ ചൈനയുടെ ചെന്‍ യു ഫീയെ 21-7, 21-14ന് തകര്‍ത്ത് സിന്ധു ഫൈനലിൽ എത്തി. എന്നാല്‍, പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ പരാജയപ്പെട്ട സായ് പ്രണീത് വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു. ലോക ഒന്നാം നമ്പര്‍ ജാപ്പനീസ് താരം കെന്റോ മൊമോറ്റയാണ് 21-13, 21-8നാണ് പ്രണീതിനെ പരാജയപ്പെടുത്തിയത്.
2017ലും 2018ലും ഫൈനലില്‍ പ്രവേശിച്ച സിന്ധു അവസാന കടമ്പ കടക്കാതെ തോല്‍ക്കുകയായിരുന്നു. 2017ല്‍ നൊസോമി ഒക്കുഹാരയ്ക്കെതിരേ ഫൈനലിലെ തോല്‍വിയാണ് ഏറ്റവും നിരാശപ്പെടുത്തിയത്. രണ്ട് തവണ വെങ്കലവും സിന്ധു നേടിയിട്ടുണ്ട്.
പൊന്നാകട്ടെ...
11:24 PM Aug 24, 2019 | Deepika.com