ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐയുടെ കസ്റ്റഡിയിലുള്ള മുൻ ധനമന്ത്രി പി. ചിദംബരത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിൽനിന്നു സുപ്രീംകോടതിയുടെ ഇടക്കാല സംരക്ഷണം.
തിങ്കളാഴ്ച വരെ ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റീസ് ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്നതിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
ചിദംബരം സിബിഐയുടെ കസ്റ്റഡിയിലായതിനാൽ അദ്ദേഹം നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നു സോളിസിറ്റർ ജനറൽ വാദിച്ചു.
എന്നാൽ, പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഹർജി പുതുക്കി നൽകാൻ കോടതി അനുവാദം നൽകുകയായിരുന്നു. അതുവരെ ചിദംബരത്തിനെതിരേ നടപടികളൊന്നും പാടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു കോടതി നിർദേശിച്ചിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ പരാമർശങ്ങളെ ചിദംബരത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ രൂക്ഷമായി വിമർശിച്ചു.
കുറ്റപത്രംപോലും തയാറായിട്ടില്ലാത്ത കേസിൽ പ്രോസിക്യൂഷൻ നൽകിയ എതിർവാദങ്ങളാണ് ഹൈക്കോടതി ജഡ്ജി ഉത്തവിൽ എഴുതിച്ചേർത്തിരിക്കുന്നതെന്നു കപിൽ സിബൽ വാദിച്ചു.
തിങ്കളാഴ്ച വരെ ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റീസ് ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്നതിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
ചിദംബരം സിബിഐയുടെ കസ്റ്റഡിയിലായതിനാൽ അദ്ദേഹം നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നു സോളിസിറ്റർ ജനറൽ വാദിച്ചു.
എന്നാൽ, പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഹർജി പുതുക്കി നൽകാൻ കോടതി അനുവാദം നൽകുകയായിരുന്നു. അതുവരെ ചിദംബരത്തിനെതിരേ നടപടികളൊന്നും പാടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു കോടതി നിർദേശിച്ചിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ പരാമർശങ്ങളെ ചിദംബരത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ രൂക്ഷമായി വിമർശിച്ചു.
കുറ്റപത്രംപോലും തയാറായിട്ടില്ലാത്ത കേസിൽ പ്രോസിക്യൂഷൻ നൽകിയ എതിർവാദങ്ങളാണ് ഹൈക്കോടതി ജഡ്ജി ഉത്തവിൽ എഴുതിച്ചേർത്തിരിക്കുന്നതെന്നു കപിൽ സിബൽ വാദിച്ചു.