കോയന്പത്തൂർ/ കൊടുങ്ങല്ലൂർ: തമിഴ്നാട്ടിലേക്കു ശ്രീലങ്കയിൽനിന്നു തീവ്രവാദികൾ എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഭീഷണിയെത്തുടർന്ന് തമിഴ്നാട് അതീവ ജാഗ്രതയിൽ. പോലീസ്, മറ്റു സുരക്ഷാസേനകൾ എന്നിവയുടെ നേതൃത്വത്തിൽ എങ്ങും കർശനമായ പരിശോധന ഏർപ്പെടുത്തി.
ശ്രീലങ്കയിൽനിന്നു പാക്കിസ്ഥാൻകാരനായ ഇല്യാസ് അൻവർ എന്നയാളുടെ നേതൃത്വത്തിൽ ആറംഗ സംഘം തമിഴ്നാട്ടിലേക്കു കടൽമാർഗം കടന്നെന്നാണു വിവരം. വിനായക ചതുർഥിയോടനുബന്ധിച്ചു കോയന്പത്തൂർ ഉൾപ്പെടെയുള്ള തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുകയാണു ലക്ഷ്യമെന്നും സൂചനകളുണ്ടായിരുന്നു.
സംഘത്തിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി റഹിം(35) എന്നയാളും ഉണ്ടെന്നു തമിഴ്നാട് പോലീസ് സൂചന നല്കി. ഇയാളുടെ സഹായത്തോടെയാണു ഭീകരർ ശ്രീലങ്കയിൽനിന്നു തമിഴ്നാട്ടിലേക്കു നുഴഞ്ഞുകയറിയതെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.
ഇതേത്തുടർന്ന് റഹീമിന്റെ വീട്ടിൽ കൊടുങ്ങല്ലൂർ സിഐ പി.കെ. പദ്മരാജന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. റഹീമുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്തിയിട്ടില്ല. ഇലക്ട്രി ക്കൽ മെക്കാനിക്കായ ഇയാൾ ആലുവയിൽ ജോലി ചെയ്തിരുന്നു. ഒരു മാസം മുന്പ് ഇയാൾ വീട്ടിലെത്തിയിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു ദിവസം മുന്പ് വീട്ടിലേക്കു ഫോൺ ചെയ്യുകയുമുണ്ടായി. റഹിം ബഹ്റിനിലാണെന്നാണ് നാട്ടുകാർക്കുള്ള അറിവ്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.വ്യാഴാഴ്ച രാത്രി മുതൽ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീലങ്കയിൽനിന്നു പാക്കിസ്ഥാൻകാരനായ ഇല്യാസ് അൻവർ എന്നയാളുടെ നേതൃത്വത്തിൽ ആറംഗ സംഘം തമിഴ്നാട്ടിലേക്കു കടൽമാർഗം കടന്നെന്നാണു വിവരം. വിനായക ചതുർഥിയോടനുബന്ധിച്ചു കോയന്പത്തൂർ ഉൾപ്പെടെയുള്ള തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുകയാണു ലക്ഷ്യമെന്നും സൂചനകളുണ്ടായിരുന്നു.
സംഘത്തിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി റഹിം(35) എന്നയാളും ഉണ്ടെന്നു തമിഴ്നാട് പോലീസ് സൂചന നല്കി. ഇയാളുടെ സഹായത്തോടെയാണു ഭീകരർ ശ്രീലങ്കയിൽനിന്നു തമിഴ്നാട്ടിലേക്കു നുഴഞ്ഞുകയറിയതെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.
ഇതേത്തുടർന്ന് റഹീമിന്റെ വീട്ടിൽ കൊടുങ്ങല്ലൂർ സിഐ പി.കെ. പദ്മരാജന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. റഹീമുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്തിയിട്ടില്ല. ഇലക്ട്രി ക്കൽ മെക്കാനിക്കായ ഇയാൾ ആലുവയിൽ ജോലി ചെയ്തിരുന്നു. ഒരു മാസം മുന്പ് ഇയാൾ വീട്ടിലെത്തിയിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു ദിവസം മുന്പ് വീട്ടിലേക്കു ഫോൺ ചെയ്യുകയുമുണ്ടായി. റഹിം ബഹ്റിനിലാണെന്നാണ് നാട്ടുകാർക്കുള്ള അറിവ്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.വ്യാഴാഴ്ച രാത്രി മുതൽ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.