ന്യൂഡൽഹി: ഇന്ത്യൻ സാന്പത്തികരംഗം കടുത്ത പ്രതിസന്ധിയിലാണെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോണ്ഗ്രസ് മൂന്നു വർഷം മുമ്പേ ചൂണ്ടിക്കാട്ടിയ വസ്തുത ഇപ്പോൾ സർക്കാരിന്റെ സാന്പത്തിക ഉപദേശകർ വരെ ശരിവയ്ക്കുന്നു. അത്യാഗ്രഹക്കാരെ ഒഴിവാക്കി അത്യാവശ്യക്കാരുടെ കൈവശം പണം എത്തിക്കാൻ തങ്ങൾ നിർദേശിച്ച പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും രാഹുൽ പറഞ്ഞു.
സാന്പത്തികരംഗം എങ്ങനെ ഇത്ര മോശം അവസ്ഥയിലെത്തി എന്നു ബിജെപി സർക്കാർ വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വ്യാപാരങ്ങൾ തകർന്നു. വ്യവസായ രംഗം പാടേ പ്രതിസന്ധിയിലായി. രൂപ ഏറ്റവും ദുർബലാവസ്ഥയിലെത്തി. തൊഴിൽ നഷ്ടപ്പെടുന്നു. ആരാണ് ഇതിനൊക്കെ ഉത്തരം നൽകേണ്ടിവരുന്നതെന്നും പ്രിയങ്ക ചോദിച്ചു. മൂന്നു കോടിയിലേറെ തൊഴിലവസരങ്ങൾ നഷ്ടമായെന്ന് കോണ്ഗ്രസ് നേതാവ് മനീഷ് തിവാരിയും പറഞ്ഞു.
പിയൂഷ് ഗോയൽ (കേന്ദ്ര വാണിജ്യ മന്ത്രി)
ചില വികസിത രാജ്യങ്ങൾ സ്വീകരിക്കുന്ന സംരക്ഷണവാദ നയങ്ങളും ഏകപക്ഷീയമായ നടപടികളും തുടരുകയാണെങ്കിൽ ലോക സന്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഡൽഹിയിൽ സൗത്ത് ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില വികസിത രാജ്യങ്ങൾ സ്വീകരിച്ച സംരക്ഷണവാദ നയങ്ങളും ഏകപക്ഷീയമായ നടപടികളും ആഗോള തലത്തിലുള്ള സ്വതന്ത്ര കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു ഗോയൽ പറഞ്ഞു.
അക്രമാസക്ത ദേശീയത വളരാൻ ഇട നൽകരുത്: എൻ.ആർ.നാരായണ മൂർത്തി
നോട്ട് നിരോധനവും അക്രമാസക്ത ദേശീയതയും രാജ്യത്തെ സാന്പത്തിക പ്രതിസന്ധിക്ക ു വഴി തെളിച്ചുവെന്നാണ് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ദാരിദ്യമില്ലാക്കാൻ കഴിയും എന്ന വിശ്വാസം വളർത്തുന്ന സാന്പത്തിക അന്തരീക്ഷം നിലവിലുണ്ടെങ്കിലും അക്രമാസക്ത ദേശീയത വളരാൻ ഇടനൽകരുതെന്ന് ഇൻഫോസിസ് സഹ സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി മുന്നറിയിപ്പ് നൽകി.
സർക്കാർ കൂടുതൽ പൗര സൗഹാർദമാകണം. എല്ലാത്തരം സംരംഭക തടസങ്ങളും നീക്കി ചെറുതും വലുതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. സാന്പത്തിക നയങ്ങൾ ജനകീയവും വിദഗ്ധവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്നെ ദാരിദ്രം, നിരക്ഷരത, അനാരോഗ്യം, പോഷകാഹാരക്കുറവ് എന്നിവയിലാഴ്ന്ന ഒരു സമാന്തര ഇന്ത്യയും നിലനിൽക്കുന്നതായി മൂർത്തി ചൂണ്ടfക്കാട്ടി.
ദേശീയപതാക പാറിപ്പറത്തുന്നതും "മേരാ ഭാരത് മഹാൻ’, "ജയ് ഹോ’ എന്നൊക്കെ ആക്രോശിക്കുന്നതും വളരെ എളുപ്പമാണ്, എന്നാൽ, മൂല്യങ്ങൾ പരിശീലിക്കുക പ്രയാസവും. എല്ലാ പൗരന്മാരിൽ നിന്നും മികച്ചത് പുറത്തെടുക്കാൻ ഉപകരിക്കുന്നതാകണം യഥാർഥ ദേശസ്നേഹമെന്നും മൂർത്തി പറഞ്ഞു.
രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിലൂടെയാണ് രാജ്യസ്നേഹം പ്രകടമാകേണ്ട ത്. വ്യക്തിതാത്പര്യങ്ങളെക്കാൾ മുൻപന്തിയിലാകണം രാജ്യസ്നേഹത്തിന്റെ സ്ഥാനം. രാജ്യസ്നേഹികൾ സമൂഹത്തിന്റെ നന്മയ്ക്കായി തീക്ഷ്ണതയോടെ പ്രവർത്തിക്കണം . അഹംഭാവങ്ങളും പക്ഷപാതങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാന്പത്തികരംഗം എങ്ങനെ ഇത്ര മോശം അവസ്ഥയിലെത്തി എന്നു ബിജെപി സർക്കാർ വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വ്യാപാരങ്ങൾ തകർന്നു. വ്യവസായ രംഗം പാടേ പ്രതിസന്ധിയിലായി. രൂപ ഏറ്റവും ദുർബലാവസ്ഥയിലെത്തി. തൊഴിൽ നഷ്ടപ്പെടുന്നു. ആരാണ് ഇതിനൊക്കെ ഉത്തരം നൽകേണ്ടിവരുന്നതെന്നും പ്രിയങ്ക ചോദിച്ചു. മൂന്നു കോടിയിലേറെ തൊഴിലവസരങ്ങൾ നഷ്ടമായെന്ന് കോണ്ഗ്രസ് നേതാവ് മനീഷ് തിവാരിയും പറഞ്ഞു.
പിയൂഷ് ഗോയൽ (കേന്ദ്ര വാണിജ്യ മന്ത്രി)
ചില വികസിത രാജ്യങ്ങൾ സ്വീകരിക്കുന്ന സംരക്ഷണവാദ നയങ്ങളും ഏകപക്ഷീയമായ നടപടികളും തുടരുകയാണെങ്കിൽ ലോക സന്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഡൽഹിയിൽ സൗത്ത് ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില വികസിത രാജ്യങ്ങൾ സ്വീകരിച്ച സംരക്ഷണവാദ നയങ്ങളും ഏകപക്ഷീയമായ നടപടികളും ആഗോള തലത്തിലുള്ള സ്വതന്ത്ര കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു ഗോയൽ പറഞ്ഞു.
അക്രമാസക്ത ദേശീയത വളരാൻ ഇട നൽകരുത്: എൻ.ആർ.നാരായണ മൂർത്തി
നോട്ട് നിരോധനവും അക്രമാസക്ത ദേശീയതയും രാജ്യത്തെ സാന്പത്തിക പ്രതിസന്ധിക്ക ു വഴി തെളിച്ചുവെന്നാണ് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ദാരിദ്യമില്ലാക്കാൻ കഴിയും എന്ന വിശ്വാസം വളർത്തുന്ന സാന്പത്തിക അന്തരീക്ഷം നിലവിലുണ്ടെങ്കിലും അക്രമാസക്ത ദേശീയത വളരാൻ ഇടനൽകരുതെന്ന് ഇൻഫോസിസ് സഹ സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി മുന്നറിയിപ്പ് നൽകി.
സർക്കാർ കൂടുതൽ പൗര സൗഹാർദമാകണം. എല്ലാത്തരം സംരംഭക തടസങ്ങളും നീക്കി ചെറുതും വലുതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. സാന്പത്തിക നയങ്ങൾ ജനകീയവും വിദഗ്ധവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്നെ ദാരിദ്രം, നിരക്ഷരത, അനാരോഗ്യം, പോഷകാഹാരക്കുറവ് എന്നിവയിലാഴ്ന്ന ഒരു സമാന്തര ഇന്ത്യയും നിലനിൽക്കുന്നതായി മൂർത്തി ചൂണ്ടfക്കാട്ടി.
ദേശീയപതാക പാറിപ്പറത്തുന്നതും "മേരാ ഭാരത് മഹാൻ’, "ജയ് ഹോ’ എന്നൊക്കെ ആക്രോശിക്കുന്നതും വളരെ എളുപ്പമാണ്, എന്നാൽ, മൂല്യങ്ങൾ പരിശീലിക്കുക പ്രയാസവും. എല്ലാ പൗരന്മാരിൽ നിന്നും മികച്ചത് പുറത്തെടുക്കാൻ ഉപകരിക്കുന്നതാകണം യഥാർഥ ദേശസ്നേഹമെന്നും മൂർത്തി പറഞ്ഞു.
രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിലൂടെയാണ് രാജ്യസ്നേഹം പ്രകടമാകേണ്ട ത്. വ്യക്തിതാത്പര്യങ്ങളെക്കാൾ മുൻപന്തിയിലാകണം രാജ്യസ്നേഹത്തിന്റെ സ്ഥാനം. രാജ്യസ്നേഹികൾ സമൂഹത്തിന്റെ നന്മയ്ക്കായി തീക്ഷ്ണതയോടെ പ്രവർത്തിക്കണം . അഹംഭാവങ്ങളും പക്ഷപാതങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.