ന്യൂഡൽഹി: മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു. കേരള സമസ്ത ജമായത്തുൾ ഉലമ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. മതപരമായ ഇത്തരം ആചാരങ്ങൾ ക്രിമിനൽ കുറ്റമാക്കിയില്ലെങ്കിൽ അത് അതേ രീതിയിൽ തുടരുമോയെന്നു കോടതി ഹർജിക്കാരനോടു ചോദിച്ചു.
മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ട ിക്കാട്ടി സുപ്രീംകോടതി മുത്തലാക്ക് നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ മിക്കവയും ഭരണഘടനയുടെ പല തത്വങ്ങളും ലംഘിക്കുന്നതാണെന്നു സമസ്തയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചു.
മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിനു നിയമസാധുതയില്ലെന്ന് 2017 ഓഗസ്റ്റിൽ സൈറാ ബാനു കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട ്.
മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കേണ്ട കാര്യമില്ലെന്നും നിയമത്തിലെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്, ഈ ആചാര നടപടി കോടതി റദ്ദാക്കിയിട്ടും തുടരുന്നുണ്ടോയെന്നും സംശയം പ്രകടിപ്പിച്ചു. സ്ത്രീധനം പോലെ തന്നെ കുറ്റമല്ലേ അതെന്നും കോടതി ചോദിച്ചു.
മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ട ിക്കാട്ടി സുപ്രീംകോടതി മുത്തലാക്ക് നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ മിക്കവയും ഭരണഘടനയുടെ പല തത്വങ്ങളും ലംഘിക്കുന്നതാണെന്നു സമസ്തയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചു.
മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിനു നിയമസാധുതയില്ലെന്ന് 2017 ഓഗസ്റ്റിൽ സൈറാ ബാനു കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട ്.
മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കേണ്ട കാര്യമില്ലെന്നും നിയമത്തിലെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്, ഈ ആചാര നടപടി കോടതി റദ്ദാക്കിയിട്ടും തുടരുന്നുണ്ടോയെന്നും സംശയം പ്രകടിപ്പിച്ചു. സ്ത്രീധനം പോലെ തന്നെ കുറ്റമല്ലേ അതെന്നും കോടതി ചോദിച്ചു.