ചണ്ഡിഗഡ്: സത്ലജ് നദിയിലേക്കുള്ള ഒഴുക്കു നിയന്ത്രിക്കുന്ന ഹെഡ്വർക്സ് ഗേറ്റുകൾ പാക്കിസ്ഥാൻ തുറന്നതോടെ ഇന്ത്യയിലെ 17 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലുള്ള അതിർത്തി ഗ്രാമങ്ങളാണ് വെള്ളപ്പൊക്കം നേരിടുന്നത്. കനത്ത മഴമൂലം നേരത്തേ തന്നെ ഇവിടം വൻ ദുരിതത്തിലായിരുന്നു.
പാക്കിസ്ഥാനിലെ കസൂറിൽ സ്ഥാപിച്ചിട്ടുള്ള ഗേറ്റുകളാണ് തുറന്നതെന്ന് ഫിറോസ്പുർ ഡെപ്യൂട്ടി കമ്മീഷണർ ചന്ദർ ഗെയ്ന്ദ് പറഞ്ഞു. കസൂറിലെ തുകൽഫാക്ടറികൾ പുറംതള്ളുന്ന രാസമാലിന്യം കലർന്ന വെള്ളമാണ് ഇന്ത്യയിലെത്തിയത്. ഇതു കാൻസറിനു കാരണമാകാമെന്നും കമ്മീഷണർ പറഞ്ഞു.
പട്ടാളവും ദുരന്തദിവാരണസേനയും ദുരിതാശ്വാസപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ മുന്നറിയിപ്പില്ലാതെ രണ്ടു ലക്ഷം ഘനയടി വെള്ളം സത്ലജിലേക്ക് ഒഴുക്കിയത് പാക്കിസ്ഥാനിൽ വെള്ളപ്പൊക്കത്തിനു കാരണമായെന്ന് ഏതാനും ദിവസം മുന്പ് പാക് അധികൃതർ ആരോപിച്ചിരുന്നു.
പാക്കിസ്ഥാനിലെ കസൂറിൽ സ്ഥാപിച്ചിട്ടുള്ള ഗേറ്റുകളാണ് തുറന്നതെന്ന് ഫിറോസ്പുർ ഡെപ്യൂട്ടി കമ്മീഷണർ ചന്ദർ ഗെയ്ന്ദ് പറഞ്ഞു. കസൂറിലെ തുകൽഫാക്ടറികൾ പുറംതള്ളുന്ന രാസമാലിന്യം കലർന്ന വെള്ളമാണ് ഇന്ത്യയിലെത്തിയത്. ഇതു കാൻസറിനു കാരണമാകാമെന്നും കമ്മീഷണർ പറഞ്ഞു.
പട്ടാളവും ദുരന്തദിവാരണസേനയും ദുരിതാശ്വാസപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ മുന്നറിയിപ്പില്ലാതെ രണ്ടു ലക്ഷം ഘനയടി വെള്ളം സത്ലജിലേക്ക് ഒഴുക്കിയത് പാക്കിസ്ഥാനിൽ വെള്ളപ്പൊക്കത്തിനു കാരണമായെന്ന് ഏതാനും ദിവസം മുന്പ് പാക് അധികൃതർ ആരോപിച്ചിരുന്നു.