ന്യൂഡൽഹി: “വേലിയിറങ്ങുന്ന നേരം നോക്കി എന്റെ തീരത്ത് വീട് പണിയരുത്. ഞാൻ കടലാണ്, തിരിച്ചു വരും’’ (മേരാ പാനി ഉതർത്തേ ദേക്ക് കിനാരേ പർ ഘർ മത് ബനാ ലേന, മേ സമുന്ദർ ഹൂം, ലൗട്ട് കർ ആവൂംഗ)- സോഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ 2010ൽ അറസ്റ്റിലായപ്പോൾ അമിത് ഷാ ഒരു താക്കീതു പോലെ പറഞ്ഞ വാക്കുകളാണിത്. ഒന്‍പതു വർഷം കഴിഞ്ഞപ്പോൾ ഷാ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടുകിട്ടിയതിലും ഷാ സന്തോഷിക്കും.
2010ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്പോൾ പി. ചിദംബരം ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഐഎൻഎക്സ് മീഡിയ കേസിൽ ഇതേ പി. ചിദംബരത്തെ വീടിന്റെ മതിൽ കടന്ന് ബുധനാഴ്ച രാത്രി സിബിഐ അറസ്റ്റു ചെയ്തപ്പോഴാകട്ടെ അമിത് ഷാ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രി. പറഞ്ഞതു പോലെ അന്നു പിൻവാങ്ങിയ തിര ശക്തമായി വീണ്ടുമെത്തി തീരത്തെ വീടോടെ ഉടമയെ പിഴുതെടുത്തു.!
പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2005ൽ സോഹ്റാബുദീൻ കൊല്ലപ്പെടുന്പോഴും ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്നു. സോഹ്റാബുദ്ദീനെ തട്ടിക്കൊണ്ടുപോയി ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ അമിത് ഷാ ആണ് നിർദേശം നൽകിയതെന്നായിരുന്നു സിബിഐ കേസ്. കൊലക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ഷായ്ക്ക് രണ്ടു വർഷത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കുന്നതിനു പോലും വിലക്കുണ്ടായിരുന്നു. ഈ കേസിൽ നിന്നു ഷാ പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.
രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ സർക്കാർ സംവിധാനങ്ങളെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു 2010ലെ ബിജെപിയുടെ ആരോപണം. ഇപ്പോഴാകട്ടെ അതേ ആരോപണം കോണ്‍ഗ്രസ് തിരിച്ച് ഉന്നയിക്കുന്നു.
2010ലെ ഷായുടെ അറസ്റ്റിനുള്ള രാഷ്ട്രീയ പ്രതികാരമാണ് ചിദംബരത്തിന്റെ അറസ്റ്റിലൂടെ ഷായും ബിജെപിയും സർക്കാർ ഏജൻസികളെ ദുരുപയോഗിച്ചു നടപ്പാക്കുന്നതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ സിബിഐയെ ഉപയോഗിച്ച് ഷായെ ചിദംബരം കുരുക്കിയെന്നാണ് ബിജെപിയുടെ പരാതി.
അതേ സിബിഐയെ ഉപയോഗിച്ച് ഇപ്പോൾ ചിദംബരത്തെ ആഭ്യന്തരമന്ത്രിയായ ഷാ വേട്ടയാടുകയാണെന്നു കോണ്‍ഗ്രസും പരാതിപ്പെടുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന പഴമൊഴി ചിദംബരവും കോണ്‍ഗ്രസും മറക്കരുതെന്നു ബിജെപി നേതാക്കൾ പറയുന്നു. കാവ്യനീതിയാണത്രെ. ചിദംബരത്തിന്റെ അറസ്റ്റ്. ഡൽഹി നഗരത്തിലെ സന്പന്നരും ഉന്നതരും താമസിക്കുന്ന ജോർ ബാഗിലെ ആഡംബര വീട്ടിൽ നിന്നാണ് 73-കാരനായ കോണ്‍ഗ്രസിന്റെ വലിയ നേതാവ് പളനിയപ്പൻ ചിദംബരം സിബിഐ കേന്ദ്ര ആസ്ഥാനത്തെ അഞ്ചാം നന്പർ മുറിയിൽ അഞ്ചു ദിവസം താമസിക്കാൻ നിർബന്ധിതമായത്. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ 2011 ജൂണിൽ ഉദ്ഘാടനം ചെയ്ത മന്ദിരത്തിൽ പണംതട്ടിപ്പു കേസിലെ പ്രതിയായാണ് ഇപ്പോൾ സിബിഐ കസ്റ്റഡിയിൽ താമസമെന്നു മാത്രം.
ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത റൗസ് അവന്യു കോടതിയിലാണ് അദ്ദേഹത്തെ ഇന്നലെ ഹാജരാക്കിയതെന്നതും യാദൃച്ഛികമാകും. ഐടിഒയ്ക്ക് അടുത്ത് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ റൗസ് അവന്യുകോടതി സമുച്ചയം കഴിഞ്ഞ ഏപ്രിലിലാണ് ഉദ്ഘാടനം ചെയ്തത്.
ജോർജ് കള്ളിവയലിൽ
2010ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്പോൾ പി. ചിദംബരം ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഐഎൻഎക്സ് മീഡിയ കേസിൽ ഇതേ പി. ചിദംബരത്തെ വീടിന്റെ മതിൽ കടന്ന് ബുധനാഴ്ച രാത്രി സിബിഐ അറസ്റ്റു ചെയ്തപ്പോഴാകട്ടെ അമിത് ഷാ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രി. പറഞ്ഞതു പോലെ അന്നു പിൻവാങ്ങിയ തിര ശക്തമായി വീണ്ടുമെത്തി തീരത്തെ വീടോടെ ഉടമയെ പിഴുതെടുത്തു.!
പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2005ൽ സോഹ്റാബുദീൻ കൊല്ലപ്പെടുന്പോഴും ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്നു. സോഹ്റാബുദ്ദീനെ തട്ടിക്കൊണ്ടുപോയി ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ അമിത് ഷാ ആണ് നിർദേശം നൽകിയതെന്നായിരുന്നു സിബിഐ കേസ്. കൊലക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ഷായ്ക്ക് രണ്ടു വർഷത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കുന്നതിനു പോലും വിലക്കുണ്ടായിരുന്നു. ഈ കേസിൽ നിന്നു ഷാ പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.
രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ സർക്കാർ സംവിധാനങ്ങളെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു 2010ലെ ബിജെപിയുടെ ആരോപണം. ഇപ്പോഴാകട്ടെ അതേ ആരോപണം കോണ്‍ഗ്രസ് തിരിച്ച് ഉന്നയിക്കുന്നു.
2010ലെ ഷായുടെ അറസ്റ്റിനുള്ള രാഷ്ട്രീയ പ്രതികാരമാണ് ചിദംബരത്തിന്റെ അറസ്റ്റിലൂടെ ഷായും ബിജെപിയും സർക്കാർ ഏജൻസികളെ ദുരുപയോഗിച്ചു നടപ്പാക്കുന്നതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ സിബിഐയെ ഉപയോഗിച്ച് ഷായെ ചിദംബരം കുരുക്കിയെന്നാണ് ബിജെപിയുടെ പരാതി.
അതേ സിബിഐയെ ഉപയോഗിച്ച് ഇപ്പോൾ ചിദംബരത്തെ ആഭ്യന്തരമന്ത്രിയായ ഷാ വേട്ടയാടുകയാണെന്നു കോണ്‍ഗ്രസും പരാതിപ്പെടുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന പഴമൊഴി ചിദംബരവും കോണ്‍ഗ്രസും മറക്കരുതെന്നു ബിജെപി നേതാക്കൾ പറയുന്നു. കാവ്യനീതിയാണത്രെ. ചിദംബരത്തിന്റെ അറസ്റ്റ്. ഡൽഹി നഗരത്തിലെ സന്പന്നരും ഉന്നതരും താമസിക്കുന്ന ജോർ ബാഗിലെ ആഡംബര വീട്ടിൽ നിന്നാണ് 73-കാരനായ കോണ്‍ഗ്രസിന്റെ വലിയ നേതാവ് പളനിയപ്പൻ ചിദംബരം സിബിഐ കേന്ദ്ര ആസ്ഥാനത്തെ അഞ്ചാം നന്പർ മുറിയിൽ അഞ്ചു ദിവസം താമസിക്കാൻ നിർബന്ധിതമായത്. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ 2011 ജൂണിൽ ഉദ്ഘാടനം ചെയ്ത മന്ദിരത്തിൽ പണംതട്ടിപ്പു കേസിലെ പ്രതിയായാണ് ഇപ്പോൾ സിബിഐ കസ്റ്റഡിയിൽ താമസമെന്നു മാത്രം.
ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത റൗസ് അവന്യു കോടതിയിലാണ് അദ്ദേഹത്തെ ഇന്നലെ ഹാജരാക്കിയതെന്നതും യാദൃച്ഛികമാകും. ഐടിഒയ്ക്ക് അടുത്ത് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ റൗസ് അവന്യുകോടതി സമുച്ചയം കഴിഞ്ഞ ഏപ്രിലിലാണ് ഉദ്ഘാടനം ചെയ്തത്.
ജോർജ് കള്ളിവയലിൽ