വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം റദ്ദാക്കാൻ എക്സിക്യൂട്ടീവ് ഉത്തരവു പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കൻ അതിർത്തിക്കുള്ളിൽ ജനിക്കുന്ന എല്ലാവർക്കും, അവർ അനധികൃത കുടിയേറ്റക്കാരുടെ മക്കളായാൽ പോലും ഓട്ടോമാറ്റിക്കായി അമേരിക്കൻ പൗരത്വത്തിന് അർഹതയുണ്ടെന്നു പതിന്നാലാം ഭരണഘടനാ ഭേദഗതിയിൽ പറയുന്നു. ഇതു തീർത്തും അപഹാസ്യമായ നയമാണെന്ന് വൈറ്റ്ഹൗസിൽ റിപ്പോർട്ടർമാരുമായി സംസാരിക്കവേ ട്രംപ് ചൂണ്ടിക്കാട്ടി.
അതിർത്തി കടന്നു യുഎസിലെത്തി പ്രസവിക്കുക. കുട്ടി പിറക്കുന്നത് യുഎസ് ഭൂമിയിൽ. ഓട്ടോമാറ്റിക്കായി കുട്ടിക്ക് യുഎസ് പൗരത്വം- ഇത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നു ട്രംപ് വ്യക്തമാക്കി.
2016ലെ തെരഞ്ഞെടുപ്പു പ്രചാരണവേളയിലും ട്രംപ് ഇത്തരം ഭീഷണി മുഴക്കിയിരുന്നു. ഭരണഘടന ശരിക്കു വായിച്ചു മനസിലാക്കാൻ ട്രംപ് ശ്രമിക്കണമെന്ന് ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് സെനറ്റർ കമല ഹാരീസ് പ്രതികരിച്ചു.
നിയമവിധേയമോ അനധികൃതമോ ആയ എല്ലാ കുടിയേറ്റങ്ങളും നിയന്ത്രിക്കണമെന്ന നിലപാടാണ് ട്രംപ് തുടക്കം മുതലേ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് പുതിയ പ്രസ്താവനയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അനധികൃത കുടിയേറ്റക്കാരുടെ കുടുംബത്തിലെ കുട്ടികളെ 20 ദിവസത്തിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുതെന്ന ഫ്ളോരസ് സെറ്റിൽമെന്റ് എഗ്രിമെന്റ് റദ്ദാക്കാൻ ബുധനാഴ്ച ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കുട്ടികൾ ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളെയും കോടതി നടപടികൾ തീരുന്നതുവരെ തടങ്കലിൽ പാർപ്പിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാവും.
അമേരിക്കൻ അതിർത്തിക്കുള്ളിൽ ജനിക്കുന്ന എല്ലാവർക്കും, അവർ അനധികൃത കുടിയേറ്റക്കാരുടെ മക്കളായാൽ പോലും ഓട്ടോമാറ്റിക്കായി അമേരിക്കൻ പൗരത്വത്തിന് അർഹതയുണ്ടെന്നു പതിന്നാലാം ഭരണഘടനാ ഭേദഗതിയിൽ പറയുന്നു. ഇതു തീർത്തും അപഹാസ്യമായ നയമാണെന്ന് വൈറ്റ്ഹൗസിൽ റിപ്പോർട്ടർമാരുമായി സംസാരിക്കവേ ട്രംപ് ചൂണ്ടിക്കാട്ടി.
അതിർത്തി കടന്നു യുഎസിലെത്തി പ്രസവിക്കുക. കുട്ടി പിറക്കുന്നത് യുഎസ് ഭൂമിയിൽ. ഓട്ടോമാറ്റിക്കായി കുട്ടിക്ക് യുഎസ് പൗരത്വം- ഇത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നു ട്രംപ് വ്യക്തമാക്കി.
2016ലെ തെരഞ്ഞെടുപ്പു പ്രചാരണവേളയിലും ട്രംപ് ഇത്തരം ഭീഷണി മുഴക്കിയിരുന്നു. ഭരണഘടന ശരിക്കു വായിച്ചു മനസിലാക്കാൻ ട്രംപ് ശ്രമിക്കണമെന്ന് ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് സെനറ്റർ കമല ഹാരീസ് പ്രതികരിച്ചു.
നിയമവിധേയമോ അനധികൃതമോ ആയ എല്ലാ കുടിയേറ്റങ്ങളും നിയന്ത്രിക്കണമെന്ന നിലപാടാണ് ട്രംപ് തുടക്കം മുതലേ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് പുതിയ പ്രസ്താവനയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അനധികൃത കുടിയേറ്റക്കാരുടെ കുടുംബത്തിലെ കുട്ടികളെ 20 ദിവസത്തിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുതെന്ന ഫ്ളോരസ് സെറ്റിൽമെന്റ് എഗ്രിമെന്റ് റദ്ദാക്കാൻ ബുധനാഴ്ച ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കുട്ടികൾ ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളെയും കോടതി നടപടികൾ തീരുന്നതുവരെ തടങ്കലിൽ പാർപ്പിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാവും.