വാഷിംഗ്ടൺ: കാഷ്മീർ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ ഈയാഴ്ച നടക്കുന്ന ജി -7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണു യുഎസ് പ്രസിഡന്റ് പറഞ്ഞത്. റുമേനിയൻ പ്രസിഡന്റ് ക്ലോസ് ലൊഹാനിസുമായുള്ള ചർച്ചയ്ക്കുശേഷം വൈറ്റ്ഹൗസിനു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ട്രംപിന്റെ അഭിപ്രായപ്രകടനങ്ങൾ.
ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം ഉറപ്പാക്കുന്ന 370- ാം വകുപ്പ് റദ്ദാക്കിയ പശ്ചാത്തല ത്തിൽ ഇടപെടുന്നതിൽ സന്തോഷമേയുള്ളൂ. കാഷ്മീരിലെ സ്ഥിതിഗതികൾ ദുഷ്കരമാണ്. ഇന്ത്യാ-പാക് ബന്ധത്തിൽ സങ്കീർണമായ പലതുമുണ്ട്.
മധ്യസ്ഥത വഹിക്കാനോ, മറ്റെങ്കിലും ചെയ്യാനോ സാധ്യമായതെല്ലാം ചെയ്യും. ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെങ്കിലും ഇപ്പോൾ ബന്ധം സുദൃഢമല്ല- ട്രംപ് അഭിപ്രായപ്പെട്ടു.
മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മൂന്നാംകക്ഷിയുടെ ഇടപെടൽ അനുവദിക്കാനാവില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം ഉറപ്പാക്കുന്ന 370- ാം വകുപ്പ് റദ്ദാക്കിയ പശ്ചാത്തല ത്തിൽ ഇടപെടുന്നതിൽ സന്തോഷമേയുള്ളൂ. കാഷ്മീരിലെ സ്ഥിതിഗതികൾ ദുഷ്കരമാണ്. ഇന്ത്യാ-പാക് ബന്ധത്തിൽ സങ്കീർണമായ പലതുമുണ്ട്.
മധ്യസ്ഥത വഹിക്കാനോ, മറ്റെങ്കിലും ചെയ്യാനോ സാധ്യമായതെല്ലാം ചെയ്യും. ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെങ്കിലും ഇപ്പോൾ ബന്ധം സുദൃഢമല്ല- ട്രംപ് അഭിപ്രായപ്പെട്ടു.
മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മൂന്നാംകക്ഷിയുടെ ഇടപെടൽ അനുവദിക്കാനാവില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.