ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ കോണ്ഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യത്തിനായി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു. ഇന്നലെ രാത്രി ഒന്പതിനുശേഷം സിബിഐ സംഘം ഡൽഹി ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയുടെ മതിൽചാടിക്കടന്ന് അകത്തെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സുപ്രീംകോടതിയിൽ ചിദംബരം നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. വിഷയം ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചീഫ് ജസ്റ്റീസ് അയോധ്യ കേസിൽ വാദം കേൾക്കുന്ന ബെഞ്ചിലായിരുന്നതിനാൽ അതും ഫലം കണ്ടില്ല. ഇതോടെ, ചിദംബരത്തിന്റെ അറസ്റ്റ് ആസന്നമാണെന്ന സൂചന ലഭിച്ചു.
സിബിഐ ഉദ്യോഗസ്ഥർ തെരയുന്നതിനിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയ ചിദംബരം അവിടെ പത്രസമ്മേളനം നടത്തി. താൻ ഒളിച്ചോടിയിട്ടില്ലെന്നും തനിക്കെതിരേ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നു ചിദംബരം അദ്ദേഹത്തിന്റെ വസതിയിലെത്തി. അദ്ദേഹത്തിന്റെ അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിംഘ്വി എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഗേറ്റ് പൂട്ടിക്കിടന്നതിനാൽ മതിൽ ചാടിക്കടന്ന അവർ വീടിനു പുറത്തു കാത്തുനിന്നു. പി ന്നീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡൽഹി പോലീസ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി) അറസ്റ്റ് നടപടികൾ ഉൗർജിതമാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ നിരവധി തവണ ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം അദ്ദേഹത്തിനെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കണിച്ചേക്കുമെന്ന സൂചനയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്നലത്തന്നെ സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് സിബിഐയും ഇഡിയും ആവശ്യപ്പെട്ടത്.
ചെവികൊടുക്കാതെ സുപ്രീംകോടതി
അറസ്റ്റ് ഒഴിവാക്കാൻ ചിദംബരത്തിനു വേണ്ടി കപിൽ സിബൽ അടക്കമുള്ള അഭിഭാഷകർ രണ്ട് തവണയാണ് വിഷയം ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഹർജിയിൽ പിഴവുണ്ടായിരുന്നതിനാൽ ഇന്നലത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് രമണ, ലിസ്റ്റിൽ ഇല്ലാത്ത ഹർജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ചു.
ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനെ സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു.
കപിൽ സിബൽ ജസ്റ്റീസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്പാകെ ഉച്ചകഴിഞ്ഞു രണ്ടിനു വീണ്ടും വിഷയം ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഹർജി പരിഗണിക്കാനാവില്ലെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. ഹർജിയിൽ അപാകതകൾ ഉണ്ടെന്ന് രജിസ്ട്രി കണ്ടെത്തിയതായി ജസ്റ്റീസ് രമണ ആവർത്തിച്ചു. ഹർജിയിലെ അപാകതകൾ പരിഹരിച്ചതായി സിബൽ ബോധിപ്പിച്ചപ്പോൾ ജസ്റ്റീസ് രമണ കോടതിയിൽ രജിസ്ട്രാറുടെ സാന്നിധ്യം തേടി. ഉച്ചഭക്ഷണത്തിന് ശേഷമാണ് അപാകതകൾ പരിഹരിച്ചതെന്ന് രജിസ്ട്രാർ അറിയിച്ചു.
ഹർജിയിലെ അപാകത പരിഹരിച്ചത് ചൂണ്ടിക്കാട്ടിയ കപിൽ സിബൽ, അടിയന്തര വാദം കേൾക്കണമെന്ന് കോടതിയെ നിർബന്ധിച്ചു. കോടതി ഇതിനു മുന്പും വ്യക്തികളെ സംരക്ഷിച്ചിട്ടുണ്ട്, കക്ഷി കേസുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്, എന്നിട്ടും അദ്ദേഹത്തിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും ഇക്കാര്യം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ, ജസ്റ്റീസ് രമണ വിമുഖത പ്രകടിപ്പിക്കുകയും നടപടിക്രമമനുസരിച്ച് പട്ടികയിൽ പെടുത്തിയിട്ടില്ലെങ്കിൽ വിഷയം കേൾക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി. ചീഫ് ജസ്റ്റീസിന് മാത്രമേ ഇക്കാര്യം ഏറ്റെടുക്കാൻ കഴിയുവെന്നും വിഷയം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽ പെടുത്താനും അദ്ദേഹം നിർദേശിച്ചു.
ഇതേത്തുടർന്ന് അയോധ്യ കേസിൽ ഭരണഘടനാ ബെഞ്ചിനു മുന്പിലുള്ള വാദം ഇന്നലെ പൂർത്തിയാകുന്നതുവരെ അഭിഭാഷകർ കാത്തിരുന്നെങ്കിലും വൈകുന്നേരം നാലിനു വിഷയം ഉന്നയിക്കാനുള്ള ശ്രമം കണ്ടില്ലെന്നു നടിച്ച് ചീഫ് ജസ്റ്റീസ് കോടതി മുറിയിൽനിന്നു പുറത്തുപോകുകയും ചെയ്തു.
ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ചൊവ്വാഴ്ചയും ഇന്നലെയുമായി സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങൾ മൂന്നു തവണയാണ് ഡൽഹിയിലെ ജോർബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ചിദംബരത്തിനെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയത് വസതിയിൽ പതിപ്പിച്ച സംഘം, അദ്ദേഹം വസതിയിൽ ഇല്ലെന്നും ഒളിവിലാണെന്നും പറഞ്ഞു.
ഐഎൻഎസ് കേസ് ചിദംബരം ധനമന്ത്രിയായിരിക്കെ
2007-ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎക്സ് മീഡിയ കേസും വിവാദങ്ങളും ഉയരുന്നത്. അന്ന് പി. ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കന്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്.
2017 മേയ് 15നാണു സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത് . 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതിന് ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ്(എഫ്ഐപിബി) ക്ലിയറൻസ് നല്കിയെന്നായിരുന്നു കേസ്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും കേസിൽ അന്വേഷണം നേരിടുകയാണ്. കേസിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ 54 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. തമിഴ്നാട്ടിലെ ശിവഗംഗ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംപിയാണു കാർത്തി.
ജിജി ലൂക്കോസ്
സുപ്രീംകോടതിയിൽ ചിദംബരം നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. വിഷയം ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചീഫ് ജസ്റ്റീസ് അയോധ്യ കേസിൽ വാദം കേൾക്കുന്ന ബെഞ്ചിലായിരുന്നതിനാൽ അതും ഫലം കണ്ടില്ല. ഇതോടെ, ചിദംബരത്തിന്റെ അറസ്റ്റ് ആസന്നമാണെന്ന സൂചന ലഭിച്ചു.
സിബിഐ ഉദ്യോഗസ്ഥർ തെരയുന്നതിനിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയ ചിദംബരം അവിടെ പത്രസമ്മേളനം നടത്തി. താൻ ഒളിച്ചോടിയിട്ടില്ലെന്നും തനിക്കെതിരേ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നു ചിദംബരം അദ്ദേഹത്തിന്റെ വസതിയിലെത്തി. അദ്ദേഹത്തിന്റെ അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിംഘ്വി എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഗേറ്റ് പൂട്ടിക്കിടന്നതിനാൽ മതിൽ ചാടിക്കടന്ന അവർ വീടിനു പുറത്തു കാത്തുനിന്നു. പി ന്നീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡൽഹി പോലീസ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി) അറസ്റ്റ് നടപടികൾ ഉൗർജിതമാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ നിരവധി തവണ ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം അദ്ദേഹത്തിനെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കണിച്ചേക്കുമെന്ന സൂചനയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്നലത്തന്നെ സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് സിബിഐയും ഇഡിയും ആവശ്യപ്പെട്ടത്.
ചെവികൊടുക്കാതെ സുപ്രീംകോടതി
അറസ്റ്റ് ഒഴിവാക്കാൻ ചിദംബരത്തിനു വേണ്ടി കപിൽ സിബൽ അടക്കമുള്ള അഭിഭാഷകർ രണ്ട് തവണയാണ് വിഷയം ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഹർജിയിൽ പിഴവുണ്ടായിരുന്നതിനാൽ ഇന്നലത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് രമണ, ലിസ്റ്റിൽ ഇല്ലാത്ത ഹർജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ചു.
ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനെ സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു.
കപിൽ സിബൽ ജസ്റ്റീസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്പാകെ ഉച്ചകഴിഞ്ഞു രണ്ടിനു വീണ്ടും വിഷയം ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഹർജി പരിഗണിക്കാനാവില്ലെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. ഹർജിയിൽ അപാകതകൾ ഉണ്ടെന്ന് രജിസ്ട്രി കണ്ടെത്തിയതായി ജസ്റ്റീസ് രമണ ആവർത്തിച്ചു. ഹർജിയിലെ അപാകതകൾ പരിഹരിച്ചതായി സിബൽ ബോധിപ്പിച്ചപ്പോൾ ജസ്റ്റീസ് രമണ കോടതിയിൽ രജിസ്ട്രാറുടെ സാന്നിധ്യം തേടി. ഉച്ചഭക്ഷണത്തിന് ശേഷമാണ് അപാകതകൾ പരിഹരിച്ചതെന്ന് രജിസ്ട്രാർ അറിയിച്ചു.
ഹർജിയിലെ അപാകത പരിഹരിച്ചത് ചൂണ്ടിക്കാട്ടിയ കപിൽ സിബൽ, അടിയന്തര വാദം കേൾക്കണമെന്ന് കോടതിയെ നിർബന്ധിച്ചു. കോടതി ഇതിനു മുന്പും വ്യക്തികളെ സംരക്ഷിച്ചിട്ടുണ്ട്, കക്ഷി കേസുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്, എന്നിട്ടും അദ്ദേഹത്തിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും ഇക്കാര്യം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ, ജസ്റ്റീസ് രമണ വിമുഖത പ്രകടിപ്പിക്കുകയും നടപടിക്രമമനുസരിച്ച് പട്ടികയിൽ പെടുത്തിയിട്ടില്ലെങ്കിൽ വിഷയം കേൾക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി. ചീഫ് ജസ്റ്റീസിന് മാത്രമേ ഇക്കാര്യം ഏറ്റെടുക്കാൻ കഴിയുവെന്നും വിഷയം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽ പെടുത്താനും അദ്ദേഹം നിർദേശിച്ചു.
ഇതേത്തുടർന്ന് അയോധ്യ കേസിൽ ഭരണഘടനാ ബെഞ്ചിനു മുന്പിലുള്ള വാദം ഇന്നലെ പൂർത്തിയാകുന്നതുവരെ അഭിഭാഷകർ കാത്തിരുന്നെങ്കിലും വൈകുന്നേരം നാലിനു വിഷയം ഉന്നയിക്കാനുള്ള ശ്രമം കണ്ടില്ലെന്നു നടിച്ച് ചീഫ് ജസ്റ്റീസ് കോടതി മുറിയിൽനിന്നു പുറത്തുപോകുകയും ചെയ്തു.
ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ചൊവ്വാഴ്ചയും ഇന്നലെയുമായി സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങൾ മൂന്നു തവണയാണ് ഡൽഹിയിലെ ജോർബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ചിദംബരത്തിനെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയത് വസതിയിൽ പതിപ്പിച്ച സംഘം, അദ്ദേഹം വസതിയിൽ ഇല്ലെന്നും ഒളിവിലാണെന്നും പറഞ്ഞു.
ഐഎൻഎസ് കേസ് ചിദംബരം ധനമന്ത്രിയായിരിക്കെ
2007-ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎക്സ് മീഡിയ കേസും വിവാദങ്ങളും ഉയരുന്നത്. അന്ന് പി. ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കന്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്.
2017 മേയ് 15നാണു സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത് . 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതിന് ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ്(എഫ്ഐപിബി) ക്ലിയറൻസ് നല്കിയെന്നായിരുന്നു കേസ്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും കേസിൽ അന്വേഷണം നേരിടുകയാണ്. കേസിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ 54 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. തമിഴ്നാട്ടിലെ ശിവഗംഗ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംപിയാണു കാർത്തി.
ജിജി ലൂക്കോസ്