വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് വില്പന സംബന്ധിച്ച് ഇനി ചർച്ച വേണ്ടെന്ന ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്റെ പ്രസ്താവനയെത്തുടർന്ന് ഡെന്മാർക്ക് സന്ദർശന പരിപാടി യുഎസ് പ്രസിഡന്റ് ട്രംപ് ഉപേക്ഷിച്ചു.
ഡെന്മാർക്ക് ജനതയോട് ഏറെ ബഹുമാനമുണ്ട്. എന്നാൽ ഫ്രെഡറിക്സന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സന്ദർശനം മാറ്റിവയ്ക്കുകയാണെന്നു ട്രംപ് ട്വീറ്റു ചെയ്തു. ചർച്ചയില്ലെന്നു കൃത്യമായും വ്യക്തമായും പറഞ്ഞതിന് അവരോടു നന്ദിയുണ്ട്. വെറുതെ സമയം പാഴാക്കാതെ കഴിഞ്ഞല്ലോ എന്നും ട്രംപ് പറഞ്ഞു.ഡെന്മാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണാവകാശ പ്രദേശമായ ഗ്രീൻലാൻഡ് പണം കൊടുത്തു വാങ്ങി അമേരിക്കയുടെ ഉടമസ്ഥതയിലാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച നടത്തിയെന്നു കഴിഞ്ഞയാഴ്ച ദ വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തിരുന്നു. ഇതെത്തുടർന്നു ട്രംപിന്റെ അതിമോഹത്തെ പരിഹസിച്ച് ഡെന്മാർക്കിലെ രാഷ്ട്രീയ നേതാക്കൾ തന്നെ രംഗത്തുവന്നു.
ട്രംപിന്റെ ആശയം അസംബന്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്രീൻലാൻഡ് വില്പനയ്ക്കുള്ളതല്ലെന്നു ഡെന്മാർക്ക് വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. എന്നാൽ ഈ പ്രശ്നത്തിന്റെ പേരിൽ സെപ്റ്റംബർ രണ്ട്, മൂന്നു തീയതികളിലെ സന്ദർശന പരിപാടി ട്രംപ് റദ്ദാക്കിയത് ഡെന്മാർക്കിനെ ഞെട്ടിച്ചു.
മർഗരീത്താ രാജ്ഞിയാണ് ട്രംപിനെ ക്ഷണിച്ചത്. സന്ദർശനം മാറ്റിയെന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നു കൊട്ടാരവൃത്തങ്ങൾ വ്യക്തമാക്കി.
സന്ദർശനം സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്നും ട്രംപിന്റെ നടപടി അലോസരമുണ്ടാക്കിയെന്നും പ്രധാനമന്ത്രി ഫ്രെഡറിക്സൻ പറഞ്ഞു. ഗ്രീൻലാൻഡ് ദ്വീപ് വിൽക്കുന്ന പ്രശ്നമില്ലെന്നു ദ്വീപിന്റെ ഭരണാധികാരി കിം കീൽസൺ പറഞ്ഞിട്ടുണ്ടെന്നും താനും ഈ അഭിപ്രായത്തോടു യോജിക്കുകയാണെന്നും ഫ്രെഡറിക്സൺ വ്യക്തമാക്കി. ഇതിന്റെ പേരിൽ അമേരിക്കയുമായുള്ള ബന്ധത്തിൽ തകർച്ചയുണ്ടാവേണ്ട കാര്യമില്ല. ഡെന്മാർക്ക് സന്ദർശനത്തിനു ട്രംപിനു നൽകിയ ക്ഷണം നിലനിൽക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡെന്മാർക്ക് ജനതയോട് ഏറെ ബഹുമാനമുണ്ട്. എന്നാൽ ഫ്രെഡറിക്സന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സന്ദർശനം മാറ്റിവയ്ക്കുകയാണെന്നു ട്രംപ് ട്വീറ്റു ചെയ്തു. ചർച്ചയില്ലെന്നു കൃത്യമായും വ്യക്തമായും പറഞ്ഞതിന് അവരോടു നന്ദിയുണ്ട്. വെറുതെ സമയം പാഴാക്കാതെ കഴിഞ്ഞല്ലോ എന്നും ട്രംപ് പറഞ്ഞു.ഡെന്മാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണാവകാശ പ്രദേശമായ ഗ്രീൻലാൻഡ് പണം കൊടുത്തു വാങ്ങി അമേരിക്കയുടെ ഉടമസ്ഥതയിലാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച നടത്തിയെന്നു കഴിഞ്ഞയാഴ്ച ദ വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തിരുന്നു. ഇതെത്തുടർന്നു ട്രംപിന്റെ അതിമോഹത്തെ പരിഹസിച്ച് ഡെന്മാർക്കിലെ രാഷ്ട്രീയ നേതാക്കൾ തന്നെ രംഗത്തുവന്നു.
ട്രംപിന്റെ ആശയം അസംബന്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്രീൻലാൻഡ് വില്പനയ്ക്കുള്ളതല്ലെന്നു ഡെന്മാർക്ക് വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. എന്നാൽ ഈ പ്രശ്നത്തിന്റെ പേരിൽ സെപ്റ്റംബർ രണ്ട്, മൂന്നു തീയതികളിലെ സന്ദർശന പരിപാടി ട്രംപ് റദ്ദാക്കിയത് ഡെന്മാർക്കിനെ ഞെട്ടിച്ചു.
മർഗരീത്താ രാജ്ഞിയാണ് ട്രംപിനെ ക്ഷണിച്ചത്. സന്ദർശനം മാറ്റിയെന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നു കൊട്ടാരവൃത്തങ്ങൾ വ്യക്തമാക്കി.
സന്ദർശനം സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്നും ട്രംപിന്റെ നടപടി അലോസരമുണ്ടാക്കിയെന്നും പ്രധാനമന്ത്രി ഫ്രെഡറിക്സൻ പറഞ്ഞു. ഗ്രീൻലാൻഡ് ദ്വീപ് വിൽക്കുന്ന പ്രശ്നമില്ലെന്നു ദ്വീപിന്റെ ഭരണാധികാരി കിം കീൽസൺ പറഞ്ഞിട്ടുണ്ടെന്നും താനും ഈ അഭിപ്രായത്തോടു യോജിക്കുകയാണെന്നും ഫ്രെഡറിക്സൺ വ്യക്തമാക്കി. ഇതിന്റെ പേരിൽ അമേരിക്കയുമായുള്ള ബന്ധത്തിൽ തകർച്ചയുണ്ടാവേണ്ട കാര്യമില്ല. ഡെന്മാർക്ക് സന്ദർശനത്തിനു ട്രംപിനു നൽകിയ ക്ഷണം നിലനിൽക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.