ന്യൂഡൽഹി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ നടത്തിയ വർഗീയമായ വിവാദ പരാമർശം ജഡ്ജി എസ്. വൈദ്യനാഥൻ സ്വമേധയാ പിൻവലിച്ചു. തന്റെ വിധി പ്രസ്താവനയിലെ വിവാദമായ 32-ാം ഖണ്ഡിക മുഴുവനായും പിൻവലിക്കുകയാണെന്ന് ജസ്റ്റീസ് വൈദ്യനാഥൻ തന്നെയാണ് ഇന്നലെ കോടതിയിൽ പരസ്യപ്രഖ്യാപനത്തിലൂടെ അറിയിച്ചത്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകർ നല്കിയ ഹർജിയെത്തുടർന്നാണ് വിവാദ പരാമർശം പൂർണമായി പിൻവലിക്കുന്നതായി ജസ്റ്റീസ് വൈദ്യനാഥൻ അറിയിച്ചത്. വിധിയിലെ വിവാദ ഖണ്ഡിക പിൻവലിക്കുന്നതായി അറിയിച്ചതല്ലാതെ കൂടുതലൊന്നും ജഡ്ജി ഇന്നലെ കോടതിയിൽ പറഞ്ഞില്ല.
മദ്രാസ് ക്രിസ്ത്യൻ കോളജിലെ ഒരു പ്രഫസർക്കെതിരായ ലൈംഗിക ആരോപണത്തിന്മേൽ കോളജ് മാനേജ്മെന്റ് സ്വീകരിച്ച അച്ചടക്ക നടപടി വിധിയിൽ ശരിവച്ചെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ കേസുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ പരാമർശങ്ങൾ ജഡ്ജി നടത്തിയതാണ് വലിയ വിവാദമായത്.
സുവോളജി മൂന്നാം വർഷ വിദ്യാർഥികളുടെ പഠന യാത്രയ്ക്കിടെ അസിസ്റ്റന്റ് പ്രഫസർ ഡോ. രവീണ് അപമര്യാദയായി പെരുമാറിയെന്ന 32 വിദ്യാർഥിനികളുടെ പരാതിയിലാണ് മാനേജ്മെന്റ് ആരോപണവിധേയനെതിരേ അച്ചടക്ക നടപടി തുടങ്ങിയത്. തനിക്കെതിരേയുള്ള ഷോകോസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവീണ് നൽകിയ ഹർജി ജസ്റ്റീസ് വൈദ്യനാഥൻ തള്ളിയ വിധിയിലാണ് വർഗീയ പരാമർശങ്ങൾ നടത്തിയത്.
രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിശ്രപഠനം പെണ്കുട്ടികൾക്കു തീർത്തും സുരക്ഷിതമല്ലെന്നും നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥൻ യാതൊരു പഠനറിപ്പോർട്ടുകളുടെയും പിൻബലമില്ലാതെ വിധിയിൽ എഴുതിവച്ചത്. ക്ഷേത്രങ്ങളിലും മോസ്കുകളിലും പള്ളികളിലും അനുഷ്ഠിക്കേണ്ട മതം വഴിയോരങ്ങളിലെത്തിയാൽ ഇത്തരം തകർച്ചകൾ സംഭവിക്കുമെന്നും അദ്ദേഹം വിധിയിൽ പറഞ്ഞത് അ ന്പരപ്പുളവാക്കിയിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവരെ പൊതുവായി താറടിക്കുന്ന തരത്തിൽ ജഡ്ജി നടത്തിയ പരാമർശം ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതും ആണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ തിങ്കളാഴ്ച പരസ്യപ്രസ്താവന ഇറക്കിയിരുന്നു.
ക്രൈസ്തവ സ്ഥാപനങ്ങൾ ഉന്നത ധാർമിക നിലവാരം പുലർത്തുന്നവയാണെന്നും ക്രൈസ്തവ സമുദായത്തിന്റെ സംഭാവനകൾ രാജ്യമാകെ അംഗീകരിക്കുന്നതാണെന്നും ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഓർമിപ്പിക്കുകയും ചെയ്തു. കേസുമായി ഒരു ബന്ധവുമില്ലാത്ത മതപരിവർത്തനം വരെ വിധിപ്രസ്താവത്തിൽ ചേർത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ക്രൈസ്തവ മതത്തെയും ആക്ഷേപിക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് ആയുധം നൽകുന്ന ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് ദീപിക തിങ്കളാഴ്ച മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് രാജ്യത്തെ ന്യായാധിപർക്കിടയിലും നിയമലോകത്തും ദേശീയ ന്യൂനപക്ഷ കമ്മീഷനിലും അന്പരപ്പും പ്രതിഷേധവും വേദനയും ഉയർന്നതായി കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി ദീപിക ഒന്നാം പേജ് വാർത്തകളും നൽകിയിരുന്നു.
കോയന്പത്തൂർ സ്വദേശിയായ ജസ്റ്റീസ് വൈദ്യനാഥൻ 2013 മുതൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും 2015 മുതൽ സ്ഥിരം ജഡ്ജിയുമാണ്. ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള പല വിധിന്യായങ്ങളിലും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങളുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോർജ് കള്ളിവയലിൽ
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും വിജയമെന്ന് ജോർജ് കുര്യൻ
ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ വിവാദ പ്രസ്താവനകൾ വിധിയെഴുതിയ ജഡ്ജി തന്നെ പിൻവലിച്ചത് ഭരണഘടനയുടെയും നിയമവ്യവസഥയുടെയും വിജയമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ പ്രതികരിച്ചു.
ക്രൈസ്തവ സഭകൾ രാജ്യത്തു നൽകിയതും നൽകുന്നതുമായ വലിയ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് വൈദ്യനാഥൻ തന്റെ തന്നെ വിവാദ പരാമർശങ്ങൾ പിൻവലിച്ചതെന്നും ജോർജ് ദീപികയോടു പറഞ്ഞു.
വൈകി വന്ന വിവേകം: വാഴയ്ക്കൻ
ന്യൂഡൽഹി: ക്രൈസ്തവരെ മൊത്തത്തിൽ ആക്ഷേപിച്ച ജസ്റ്റീസ് വൈദ്യനാഥൻ വിവാദ പ്രസ്താവനകൾ സ്വയം പിൻവലിച്ചത് വൈകി വന്ന വിവേകമാണെന്ന് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്ഷേപിക്കാനുള്ള ചേതോവികാരം എന്താണെന്നു കൂടി ജഡ്ജി വെളിപ്പെടുത്തണമെന്നും വാഴയ്ക്കൻ ഡൽഹിയിൽ ആവശ്യപ്പെട്ടു.
മദ്രാസ് ക്രിസ്ത്യൻ കോളജിലെ ഒരു പ്രഫസർക്കെതിരായ ലൈംഗിക ആരോപണത്തിന്മേൽ കോളജ് മാനേജ്മെന്റ് സ്വീകരിച്ച അച്ചടക്ക നടപടി വിധിയിൽ ശരിവച്ചെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ കേസുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ പരാമർശങ്ങൾ ജഡ്ജി നടത്തിയതാണ് വലിയ വിവാദമായത്.
സുവോളജി മൂന്നാം വർഷ വിദ്യാർഥികളുടെ പഠന യാത്രയ്ക്കിടെ അസിസ്റ്റന്റ് പ്രഫസർ ഡോ. രവീണ് അപമര്യാദയായി പെരുമാറിയെന്ന 32 വിദ്യാർഥിനികളുടെ പരാതിയിലാണ് മാനേജ്മെന്റ് ആരോപണവിധേയനെതിരേ അച്ചടക്ക നടപടി തുടങ്ങിയത്. തനിക്കെതിരേയുള്ള ഷോകോസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവീണ് നൽകിയ ഹർജി ജസ്റ്റീസ് വൈദ്യനാഥൻ തള്ളിയ വിധിയിലാണ് വർഗീയ പരാമർശങ്ങൾ നടത്തിയത്.
രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിശ്രപഠനം പെണ്കുട്ടികൾക്കു തീർത്തും സുരക്ഷിതമല്ലെന്നും നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥൻ യാതൊരു പഠനറിപ്പോർട്ടുകളുടെയും പിൻബലമില്ലാതെ വിധിയിൽ എഴുതിവച്ചത്. ക്ഷേത്രങ്ങളിലും മോസ്കുകളിലും പള്ളികളിലും അനുഷ്ഠിക്കേണ്ട മതം വഴിയോരങ്ങളിലെത്തിയാൽ ഇത്തരം തകർച്ചകൾ സംഭവിക്കുമെന്നും അദ്ദേഹം വിധിയിൽ പറഞ്ഞത് അ ന്പരപ്പുളവാക്കിയിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവരെ പൊതുവായി താറടിക്കുന്ന തരത്തിൽ ജഡ്ജി നടത്തിയ പരാമർശം ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതും ആണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ തിങ്കളാഴ്ച പരസ്യപ്രസ്താവന ഇറക്കിയിരുന്നു.
ക്രൈസ്തവ സ്ഥാപനങ്ങൾ ഉന്നത ധാർമിക നിലവാരം പുലർത്തുന്നവയാണെന്നും ക്രൈസ്തവ സമുദായത്തിന്റെ സംഭാവനകൾ രാജ്യമാകെ അംഗീകരിക്കുന്നതാണെന്നും ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഓർമിപ്പിക്കുകയും ചെയ്തു. കേസുമായി ഒരു ബന്ധവുമില്ലാത്ത മതപരിവർത്തനം വരെ വിധിപ്രസ്താവത്തിൽ ചേർത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ക്രൈസ്തവ മതത്തെയും ആക്ഷേപിക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് ആയുധം നൽകുന്ന ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് ദീപിക തിങ്കളാഴ്ച മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് രാജ്യത്തെ ന്യായാധിപർക്കിടയിലും നിയമലോകത്തും ദേശീയ ന്യൂനപക്ഷ കമ്മീഷനിലും അന്പരപ്പും പ്രതിഷേധവും വേദനയും ഉയർന്നതായി കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി ദീപിക ഒന്നാം പേജ് വാർത്തകളും നൽകിയിരുന്നു.
കോയന്പത്തൂർ സ്വദേശിയായ ജസ്റ്റീസ് വൈദ്യനാഥൻ 2013 മുതൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും 2015 മുതൽ സ്ഥിരം ജഡ്ജിയുമാണ്. ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള പല വിധിന്യായങ്ങളിലും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങളുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോർജ് കള്ളിവയലിൽ
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും വിജയമെന്ന് ജോർജ് കുര്യൻ
ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ വിവാദ പ്രസ്താവനകൾ വിധിയെഴുതിയ ജഡ്ജി തന്നെ പിൻവലിച്ചത് ഭരണഘടനയുടെയും നിയമവ്യവസഥയുടെയും വിജയമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ പ്രതികരിച്ചു.
ക്രൈസ്തവ സഭകൾ രാജ്യത്തു നൽകിയതും നൽകുന്നതുമായ വലിയ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് വൈദ്യനാഥൻ തന്റെ തന്നെ വിവാദ പരാമർശങ്ങൾ പിൻവലിച്ചതെന്നും ജോർജ് ദീപികയോടു പറഞ്ഞു.
വൈകി വന്ന വിവേകം: വാഴയ്ക്കൻ
ന്യൂഡൽഹി: ക്രൈസ്തവരെ മൊത്തത്തിൽ ആക്ഷേപിച്ച ജസ്റ്റീസ് വൈദ്യനാഥൻ വിവാദ പ്രസ്താവനകൾ സ്വയം പിൻവലിച്ചത് വൈകി വന്ന വിവേകമാണെന്ന് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്ഷേപിക്കാനുള്ള ചേതോവികാരം എന്താണെന്നു കൂടി ജഡ്ജി വെളിപ്പെടുത്തണമെന്നും വാഴയ്ക്കൻ ഡൽഹിയിൽ ആവശ്യപ്പെട്ടു.