ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സിനിമ സംഘവും സുരക്ഷിതർ. സംഘം ഇന്നു മടങ്ങുമെന്നാണ് അറിയുന്നത്. ഛത്രയിൽ കുടുങ്ങിയ സംഘത്തെ ഇന്ന് മണാലിയിൽ എത്തിക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
മഞ്ജു വാര്യർ ഉൾപ്പെട്ട സംഘം സുരക്ഷിതരാണെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തും അറിയിച്ചു.
അതിനിടെ, അപകട മുന്നറിയിപ്പ് അവഗണിച്ചും ദുരന്ത സ്ഥലത്ത് തുടർന്നതാണ് ഷൂട്ടിംഗ് സംഘം പ്രളയത്തിൽ കുടുങ്ങാൻ ഇടയാക്കിയതെന്ന് ഹിമാചൽ പ്രദേശ് കൃഷി മന്ത്രി റാം ലാൽ മാർഖണ്ഡേ പറഞ്ഞു.
സനൽ കുമാർ ശശിധരന്റെ "കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുന്പാണ് ഇരുന്നൂറംഗ സംഘം ഹിമാചൽ പ്രദേശിലെത്തിയത്. കനത്ത മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെട്ടതിനെ തുടർന്ന് റോഡ് ഒലിച്ചുപോകുകയും സംഘത്തിനു പുറത്തുകടക്കാൻ കഴിയാതെ വരികയുമായിരുന്നു. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.
ഇന്നലെ രാത്രി എട്ടുമണിയോടെ ഇവരെ കോക്സാർ ബേസ് ക്യാന്പിൽ എത്തിക്കുമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ ഡൽഹിയിൽ പറഞ്ഞു.
സംഘത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂറുമായും പോലീസ് കമ്മീഷണറുമായും സംസാരിച്ചുവെന്നും എ. സന്പത്തും അറിയിച്ചു. അതിനിടെ എറണാകുളം എംപി ഹൈബി ഈഡൻ ഹിമാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂറിനെ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം ഉൗർജിതമാക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
മഞ്ജുവും സംഘവും കുടുങ്ങിയ വാർത്ത സഹോദരൻ മധു വാര്യരിലൂടെയാണ് ബാഹ്യലോകം അറിഞ്ഞത്. ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്ന ഛത്രയിൽനിന്ന് മഞ്ജു സാറ്റലൈറ്റ് ഫോണിൽ വിളിച്ചാണ് സഹോദരനോട് വിവരം പറഞ്ഞത്.
തുടർന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു വിവരം കൈമാറി. മുഖ്യമന്ത്രി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. റോഡ് തകർന്നതിനാൽ കാൽനടയായി വേണം 22 കിലോമീറ്റർ അകലെയുള്ള ബേസ്ക്യാന്പിലെത്താൻ. അവിടെ നിന്ന് റോഡ് മാർഗം സംഘത്തെ മണാലിയിലെത്തിക്കാനാണ് നീക്കം.
മഞ്ജു വാര്യർ ഉൾപ്പെട്ട സംഘം സുരക്ഷിതരാണെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തും അറിയിച്ചു.
അതിനിടെ, അപകട മുന്നറിയിപ്പ് അവഗണിച്ചും ദുരന്ത സ്ഥലത്ത് തുടർന്നതാണ് ഷൂട്ടിംഗ് സംഘം പ്രളയത്തിൽ കുടുങ്ങാൻ ഇടയാക്കിയതെന്ന് ഹിമാചൽ പ്രദേശ് കൃഷി മന്ത്രി റാം ലാൽ മാർഖണ്ഡേ പറഞ്ഞു.
സനൽ കുമാർ ശശിധരന്റെ "കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുന്പാണ് ഇരുന്നൂറംഗ സംഘം ഹിമാചൽ പ്രദേശിലെത്തിയത്. കനത്ത മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെട്ടതിനെ തുടർന്ന് റോഡ് ഒലിച്ചുപോകുകയും സംഘത്തിനു പുറത്തുകടക്കാൻ കഴിയാതെ വരികയുമായിരുന്നു. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.
ഇന്നലെ രാത്രി എട്ടുമണിയോടെ ഇവരെ കോക്സാർ ബേസ് ക്യാന്പിൽ എത്തിക്കുമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ ഡൽഹിയിൽ പറഞ്ഞു.
സംഘത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂറുമായും പോലീസ് കമ്മീഷണറുമായും സംസാരിച്ചുവെന്നും എ. സന്പത്തും അറിയിച്ചു. അതിനിടെ എറണാകുളം എംപി ഹൈബി ഈഡൻ ഹിമാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂറിനെ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം ഉൗർജിതമാക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
മഞ്ജുവും സംഘവും കുടുങ്ങിയ വാർത്ത സഹോദരൻ മധു വാര്യരിലൂടെയാണ് ബാഹ്യലോകം അറിഞ്ഞത്. ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്ന ഛത്രയിൽനിന്ന് മഞ്ജു സാറ്റലൈറ്റ് ഫോണിൽ വിളിച്ചാണ് സഹോദരനോട് വിവരം പറഞ്ഞത്.
തുടർന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു വിവരം കൈമാറി. മുഖ്യമന്ത്രി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. റോഡ് തകർന്നതിനാൽ കാൽനടയായി വേണം 22 കിലോമീറ്റർ അകലെയുള്ള ബേസ്ക്യാന്പിലെത്താൻ. അവിടെ നിന്ന് റോഡ് മാർഗം സംഘത്തെ മണാലിയിലെത്തിക്കാനാണ് നീക്കം.