വാഷിംഗ്ടൺ ഡിസി: അമേരിക്ക പുതിയ മിസൈൽ പരീക്ഷിച്ചു. ആണവശേഷിയുള്ള ടോമഹ്വോക് ക്രൂസ് മിസൈലിന്റെ ഭൂമിയിൽനിന്നു വിക്ഷേപിക്കാവുന്ന പതിപ്പാണ് ഞായറാഴ്ച കലിഫോർണിയ തീരത്തെ സാൻ നിക്കോളാസ് ദ്വീപിൽനിന്നു പരീക്ഷിച്ചത്. മധ്യദൂര മിസൈലുകൾ നിരോധിക്കാൻ സോവ്യറ്റ് യൂണിയനുമായി ശീതയുദ്ധകാലത്തുണ്ടാക്കിയ ഉടന്പടിയിൽനിന്ന് അമേരിക്ക പിന്മാറി ആഴ്ചകൾക്കകമാണ് നടപടി. മിസൈൽ പരീക്ഷണം ആയുധമത്സരത്തിന് തുടക്കം കുറിക്കുമെന്ന് റഷ്യയും ചൈനയും മുന്നറിയിപ്പു നല്കി.
1987ൽ ഒപ്പുവച്ച ഇന്റർമീഡിയേറ്റ് ന്യൂക്ലിയർ ഫോഴ്സ്(ഐഎൻഎഫ്) കരാർ പ്രകാരം 500-5,500 കിലോമീറ്റർ മിസൈലുകൾ റഷ്യയും അമേരിക്കയും നിരോധിച്ചിരുന്നു. ഈ കരാർ പ്രകാരം ടോമഹ്വോക്ക് മിസൈലിന്റെ ഭൂമിയിൽനിന്നു വിക്ഷേപിക്കാവുന്ന പതിപ്പ് ഉപേക്ഷിച്ചിരുന്നു.
കരാരിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റം ആയുധമത്സരത്തിനു തുടക്കം കുറിക്കുമെന്ന പ്രവചനം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ.
സൈനിക സംഘർഷം വർധിപ്പിക്കുന്നതാണ് യുഎസിന്റെ പരീക്ഷണമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ഇതിന്റെ പേരിൽ റഷ്യ പ്രകോപിതയാകില്ല. കനത്ത ചെലവുവരുന്ന ആയുധമത്സരത്തിനു റഷ്യ തുനിയില്ല. ഐഎൻഎഫ് കരാറിൽനിന്നു പിന്മാറും മുന്പേ മിസൈൽ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ യുഎസ് നടത്തിയിരുന്നുവെന്നാണ് ഇപ്പോഴത്ത സംഭവങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ നടപടി പുതിയ ആയുധമത്സരത്തിനു തുടക്കം കുറിക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ ഗുരുതരപ്രത്യാഘതങ്ങൾ പരീക്ഷണം ഉണ്ടാക്കും. അമേരിക്ക ശീതയുദ്ധ മനോഭാവത്തിലേക്കു തിരിച്ചുപോകാതെ സമാധാനത്തിന് ഉതകുന്ന പ്രവൃത്തികളിൽ ഏർപ്പെടണമെന്നും ഗെംഗ് കൂട്ടിച്ചേർത്തു.
1987ൽ ഒപ്പുവച്ച ഇന്റർമീഡിയേറ്റ് ന്യൂക്ലിയർ ഫോഴ്സ്(ഐഎൻഎഫ്) കരാർ പ്രകാരം 500-5,500 കിലോമീറ്റർ മിസൈലുകൾ റഷ്യയും അമേരിക്കയും നിരോധിച്ചിരുന്നു. ഈ കരാർ പ്രകാരം ടോമഹ്വോക്ക് മിസൈലിന്റെ ഭൂമിയിൽനിന്നു വിക്ഷേപിക്കാവുന്ന പതിപ്പ് ഉപേക്ഷിച്ചിരുന്നു.
കരാരിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റം ആയുധമത്സരത്തിനു തുടക്കം കുറിക്കുമെന്ന പ്രവചനം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ.
സൈനിക സംഘർഷം വർധിപ്പിക്കുന്നതാണ് യുഎസിന്റെ പരീക്ഷണമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ഇതിന്റെ പേരിൽ റഷ്യ പ്രകോപിതയാകില്ല. കനത്ത ചെലവുവരുന്ന ആയുധമത്സരത്തിനു റഷ്യ തുനിയില്ല. ഐഎൻഎഫ് കരാറിൽനിന്നു പിന്മാറും മുന്പേ മിസൈൽ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ യുഎസ് നടത്തിയിരുന്നുവെന്നാണ് ഇപ്പോഴത്ത സംഭവങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ നടപടി പുതിയ ആയുധമത്സരത്തിനു തുടക്കം കുറിക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ ഗുരുതരപ്രത്യാഘതങ്ങൾ പരീക്ഷണം ഉണ്ടാക്കും. അമേരിക്ക ശീതയുദ്ധ മനോഭാവത്തിലേക്കു തിരിച്ചുപോകാതെ സമാധാനത്തിന് ഉതകുന്ന പ്രവൃത്തികളിൽ ഏർപ്പെടണമെന്നും ഗെംഗ് കൂട്ടിച്ചേർത്തു.