ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യയിൽ സർക്കാർവിരുദ്ധ പ്രകടനം നടത്തിയവർ ജയിലിനു തീവച്ചതോടെ 258 തടവുകാർ രക്ഷപ്പെട്ടു.
സോറോംഗ് നഗരത്തിലെ ജയിലിലുണ്ടായിരുന്ന അഞ്ഞൂറു തടവുകാരിൽ പകുതിയും തിങ്കളാഴ്ച രക്ഷപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സെല്ലുകളിൽനിന്ന് പുറത്തിറങ്ങിയവരെ പിടികൂടാൻ ശ്രമിച്ച ഗാർഡുകൾക്കു നേർക്ക് പ്രകടനക്കാർ കല്ലെറിഞ്ഞു. ന്യൂനപക്ഷ മേഖലയായ പാപ്പുവയിൽ കൂടക്കൂടെ സർക്കാർവിരുദ്ധ കലാപം അരങ്ങേറാറുണ്ട്.
സോറോംഗ് നഗരത്തിലെ ജയിലിലുണ്ടായിരുന്ന അഞ്ഞൂറു തടവുകാരിൽ പകുതിയും തിങ്കളാഴ്ച രക്ഷപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സെല്ലുകളിൽനിന്ന് പുറത്തിറങ്ങിയവരെ പിടികൂടാൻ ശ്രമിച്ച ഗാർഡുകൾക്കു നേർക്ക് പ്രകടനക്കാർ കല്ലെറിഞ്ഞു. ന്യൂനപക്ഷ മേഖലയായ പാപ്പുവയിൽ കൂടക്കൂടെ സർക്കാർവിരുദ്ധ കലാപം അരങ്ങേറാറുണ്ട്.