ശ്രീനഗർ:അധ്യാപകരെത്തിയെങ്കിലും അതീവ സുരക്ഷാ നടപടികളിൽ ആശങ്കപൂണ്ട് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലയയ്ക്കാൻ മടിക്കുന്നതിനാൽ കാഷ്മീരിലെ സ്കൂളുകളുടെ പ്രവർത്തനം താറുമാറാകുന്നു.
കാഷ്മീരിനു പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്ന 370 ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ മുൻകരുതലുകളെത്തുടർന്നാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത്. താഴ്വരയിലെന്പാടും സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്ന അവസ്ഥ തുടരുകയാണ്.
ഇതോടൊപ്പം ശക്തമായ പ്രതിഷേധം പലയിടത്തും അരങ്ങേറുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിക്കുകയാണ്. ബിമിനയിലെ പോലീസ് പബ്ലിക് സ്കൂളുകളിലും ഏതാനും കേന്ദ്രീയ വിദ്യാലയങ്ങളിലും മാത്രമേ കഴിഞ്ഞദിവസം വിദ്യാർഥികൾ എത്തിയുള്ളൂ. ശ്രീനഗറിലെ 190 പ്രൈമറി സ്കൂളുകളും തുറന്നുപ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിലും തുടർച്ചയായ പതിനഞ്ചാം ദിവസവും അധ്യയനം മുടങ്ങി. അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാനാവില്ലെന്ന് രക്ഷിതാക്കളിലൊരാളായ ഫറൂഖ് അഹമ്മദ് ദർ പറഞ്ഞു.
അഞ്ച് നഗരങ്ങളിലെ സ്കൂളുകൾ ഇന്നലെ പ്രവർത്തിച്ചിട്ടില്ലെന്ന് ബാരാമുള്ള ജില്ലാ അധികൃതർ വ്യക്തമാക്കി. അവശേഷിച്ചയിടങ്ങളിലെ സ്കൂളുകൾ മുടക്കമില്ലാതെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീർ താഴ്വരയിൽ മിക്കയിടത്തും സമാനമായ അവസ്ഥയാണ്.
കാഷ്മീരിനു പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്ന 370 ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ മുൻകരുതലുകളെത്തുടർന്നാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത്. താഴ്വരയിലെന്പാടും സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്ന അവസ്ഥ തുടരുകയാണ്.
ഇതോടൊപ്പം ശക്തമായ പ്രതിഷേധം പലയിടത്തും അരങ്ങേറുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിക്കുകയാണ്. ബിമിനയിലെ പോലീസ് പബ്ലിക് സ്കൂളുകളിലും ഏതാനും കേന്ദ്രീയ വിദ്യാലയങ്ങളിലും മാത്രമേ കഴിഞ്ഞദിവസം വിദ്യാർഥികൾ എത്തിയുള്ളൂ. ശ്രീനഗറിലെ 190 പ്രൈമറി സ്കൂളുകളും തുറന്നുപ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിലും തുടർച്ചയായ പതിനഞ്ചാം ദിവസവും അധ്യയനം മുടങ്ങി. അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാനാവില്ലെന്ന് രക്ഷിതാക്കളിലൊരാളായ ഫറൂഖ് അഹമ്മദ് ദർ പറഞ്ഞു.
അഞ്ച് നഗരങ്ങളിലെ സ്കൂളുകൾ ഇന്നലെ പ്രവർത്തിച്ചിട്ടില്ലെന്ന് ബാരാമുള്ള ജില്ലാ അധികൃതർ വ്യക്തമാക്കി. അവശേഷിച്ചയിടങ്ങളിലെ സ്കൂളുകൾ മുടക്കമില്ലാതെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീർ താഴ്വരയിൽ മിക്കയിടത്തും സമാനമായ അവസ്ഥയാണ്.