ന്യൂഡൽഹി: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രകോപനപരമായ പ്രസ്താവനകളെക്കുറിച്ച് മോദി ട്രംപിനെ ധരിപ്പിച്ചു. 30 മിനിറ്റ് നീണ്ട സംഭാഷണത്തിൽ ഉഭയകക്ഷി ബന്ധവും വിഷയമായി.