ഇസ്ലാമാബാദ്: പാക് കരസേനാ മേധാവി ജനറൽ ഖമർ ജാദവ് ബജ്വയുടെ കാലാവധി മൂന്നു വർഷത്തേക്കു കൂടി നീട്ടി നൽകി. കാലാവധി പൂർത്തിയാക്കിയ ബജ്വയെ ചീഫ് ഓഫ് ആർമി സ്റ്റാഫായി മൂന്നു വർഷത്തേക്കു കൂടി നിയമിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫാണ് 2016 നവംബറിൽ ബജ്വയെ കരസേനാ മേധാവിയായി നിയമിച്ചത്. അന്‍പത്തിയെട്ടുകാരനായ ബജ്വ ഈ വർഷം വിരമിക്കുമെന്നാണു കരുതിയിരുന്നത്.
ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫാണ് 2016 നവംബറിൽ ബജ്വയെ കരസേനാ മേധാവിയായി നിയമിച്ചത്. അന്‍പത്തിയെട്ടുകാരനായ ബജ്വ ഈ വർഷം വിരമിക്കുമെന്നാണു കരുതിയിരുന്നത്.