ലണ്ടൻ: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ ജിബ്രാൾട്ടർ തീരം വിട്ടു. ക്യാപ്റ്റനും കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. യുഎസ് വാറണ്ടിൽ കപ്പൽ പിടിച്ചെടുക്കാൻ കോടതിയുടെ ഉത്തരവ് ആവശ്യപ്പെടാനാവില്ലെന്ന പ്രാദേശിക ഭരണകൂടം പറഞ്ഞതിനെത്തുടർന്നാണു കപ്പൽ വിട്ടയച്ചത്.
ബ്രിട്ടന്റെ അർധ നിയന്ത്രണത്തിലുള്ള ജിബ്രാൾട്ടർ സ്പാനീഷ് തീരത്തുനിന്നാണു ഗ്രേസ് 1 എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്. യുഎസ്-ഇറാൻ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണു നടപടിക്കു കാരണം. അഡ്റെയിൻ ദാർയ എന്നു പേരുമാറ്റിയ കപ്പലിൽ പാനമ പതാകയ്ക്കു പകരം ഇറാൻ പതാകയാണ് ഉയർത്തിയിരിക്കുന്നത്. ഇന്ത്യക്കാരെക്കൂടാതെ റഷ്യൻ, ലാത്വിയ, ഫിലിപ്പീൻസ് രാജ്യക്കാരും കപ്പലിൽ ജീവനക്കാരായുണ്ട്.
ബ്രിട്ടന്റെ അർധ നിയന്ത്രണത്തിലുള്ള ജിബ്രാൾട്ടർ സ്പാനീഷ് തീരത്തുനിന്നാണു ഗ്രേസ് 1 എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്. യുഎസ്-ഇറാൻ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണു നടപടിക്കു കാരണം. അഡ്റെയിൻ ദാർയ എന്നു പേരുമാറ്റിയ കപ്പലിൽ പാനമ പതാകയ്ക്കു പകരം ഇറാൻ പതാകയാണ് ഉയർത്തിയിരിക്കുന്നത്. ഇന്ത്യക്കാരെക്കൂടാതെ റഷ്യൻ, ലാത്വിയ, ഫിലിപ്പീൻസ് രാജ്യക്കാരും കപ്പലിൽ ജീവനക്കാരായുണ്ട്.