മംഗളൂരു: ഇരുന്പുകന്പി വൈദ്യുതലൈനിൽ തട്ടി അഞ്ചു വിദ്യാർഥികൾ ഷോക്കേറ്റു മരിച്ചു. കർണാടകയിലെ കൊപ്പൽ ടൗണിലുള്ള ദേവരാജ് അരസ് റസിഡൻഷൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ മല്ലികാർജുൻ(15), ബസവരാജ്(15), ഒൻപതാംക്ലാസ് വിദ്യാർഥികളായ ദേവരാജ്(14), കുമാർ(14), എട്ടാംക്ലാസ് വിദ്യാർഥി ഗണേശ്(13) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ദുര ന്തം.
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിച്ച 15 അടി ഉയരമുള്ള ഇരുന്പുകന്പി ബോയ്സ് ഹോസ്റ്റലിന്റെ ഒന്നാംനിലയിലെ ടെറസിൽ നിന്നുകൊണ്ട് മാറ്റുന്നതിനിടെ സമീപത്തെ 11 കെവി ലൈനിൽ തട്ടിയായിരുന്നു അപകടം. മണ്ണു നിറച്ച വീപ്പയ്ക്കുള്ളിലാണ് തൂൺ സ്ഥാപിച്ചിരുന്നത്. രണ്ടു വിദ്യാർഥികൾ ചേർന്നാണ് ഇതു നീക്കിയത്. തൂൺ ഉയർത്തുന്നതിനിടെയാണു വൈദ്യുതലൈനിൽ തട്ടിയത്. മൂന്നുപേർ രക്ഷിക്കാനെത്തിയതായിരുന്നു.
സംഭവത്തിൽ ഹോസ്റ്റൽ വാർഡനെതിരേ കേസെടുക്കുമെന്നു കൊപ്പൽ എസ്പി രേണുക സുകുമാർ പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോടു നിർദേശിച്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മരിച്ച കുട്ടികളുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണു ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്.
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിച്ച 15 അടി ഉയരമുള്ള ഇരുന്പുകന്പി ബോയ്സ് ഹോസ്റ്റലിന്റെ ഒന്നാംനിലയിലെ ടെറസിൽ നിന്നുകൊണ്ട് മാറ്റുന്നതിനിടെ സമീപത്തെ 11 കെവി ലൈനിൽ തട്ടിയായിരുന്നു അപകടം. മണ്ണു നിറച്ച വീപ്പയ്ക്കുള്ളിലാണ് തൂൺ സ്ഥാപിച്ചിരുന്നത്. രണ്ടു വിദ്യാർഥികൾ ചേർന്നാണ് ഇതു നീക്കിയത്. തൂൺ ഉയർത്തുന്നതിനിടെയാണു വൈദ്യുതലൈനിൽ തട്ടിയത്. മൂന്നുപേർ രക്ഷിക്കാനെത്തിയതായിരുന്നു.
സംഭവത്തിൽ ഹോസ്റ്റൽ വാർഡനെതിരേ കേസെടുക്കുമെന്നു കൊപ്പൽ എസ്പി രേണുക സുകുമാർ പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോടു നിർദേശിച്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മരിച്ച കുട്ടികളുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണു ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്.