ജമ്മു: ജമ്മു കാഷ്മീരിലെ രജൗരിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ സൈനികനു വീരമൃത്യു. ഡെറാഡൂൺ സ്വദേശി ലാൻസ്നായിക് സന്ദീപ് ഥാപ്പ (35) ആണ് മരിച്ചത്.
രജൗരിയിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ജനവാസ കേന്ദ്രങ്ങളും മുൻനിര സൈനികപോസ്റ്റുകളും ലക്ഷ്യമിട്ട് പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ പുലർച്ചെ ആറരയോടെയാണ് പാക്കിസ്ഥാൻ സൈന്യം വെടിവയ്പ് തുടങ്ങിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. പാക് സൈനികർക്കു ജീവഹാനി നേരിട്ടോയെന്നു വ്യക്തമല്ലെന്നു സൈനികകേന്ദ്രങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ സൈന്യം കഴിഞ്ഞ മാസം ഇന്ത്യൻ ഗ്രാമങ്ങൾക്കു നേരേ നടത്തിയ ആക്രമണത്തിൽ പത്തുദിവസം പ്രായമുള്ള കുട്ടിയും ഒരു സൈനികനും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി സെക്ടറുകളിലായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം.
നിയന്ത്രണരേഖയിൽ പാക് ഭാഗത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
രജൗരിയിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ജനവാസ കേന്ദ്രങ്ങളും മുൻനിര സൈനികപോസ്റ്റുകളും ലക്ഷ്യമിട്ട് പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ പുലർച്ചെ ആറരയോടെയാണ് പാക്കിസ്ഥാൻ സൈന്യം വെടിവയ്പ് തുടങ്ങിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. പാക് സൈനികർക്കു ജീവഹാനി നേരിട്ടോയെന്നു വ്യക്തമല്ലെന്നു സൈനികകേന്ദ്രങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ സൈന്യം കഴിഞ്ഞ മാസം ഇന്ത്യൻ ഗ്രാമങ്ങൾക്കു നേരേ നടത്തിയ ആക്രമണത്തിൽ പത്തുദിവസം പ്രായമുള്ള കുട്ടിയും ഒരു സൈനികനും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി സെക്ടറുകളിലായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം.
നിയന്ത്രണരേഖയിൽ പാക് ഭാഗത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.