ന്യൂഡൽഹി: ദേശീയ കായിക പുരസ്കാര ശിപാർശ പട്ടികയിൽ മലയാളിത്തിളക്കം. മുൻ ഹോക്കി താരവും കേരളത്തിൽ നിന്നുള്ള ഏക ഒളിന്പിക് മെഡൽ ജേതാവുമായ മാനുവൽ ഫ്രെഡറിക് ധ്യാൻചന്ദ് പുരസ്കാരത്തിന് ശിപാർശ ചെയ്യപ്പെട്ടു.
ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ പരിശീലകനും മലയാളിയുമായ യു.വി. വിമൽകുമാർ ദ്രോണാചാര്യ പുരസ്കാരത്തിനും അത്ലറ്റ് മുഹമ്മദ് അനസ് യാഹിയ അർജുന അവാർഡിനും ശിപാർശ ചെയ്യപ്പെട്ടു. ഗുസ്തി താരം ബജ്റംഗ് പുനിയ, പാരാ അത്ലറ്റ് ദീപ മാലിക് എന്നിവർക്കാണ് രാജീവ് ഗാന്ധി ഖേൽതര്ന പുരസ്കാരം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഉൾപ്പെടെ 19 കായിക താരങ്ങളുടെ പേരാണ് അർജുന അവാർഡിനായി റിട്ട.ജസ്റ്റീസ് മുകുകന്ദകം ശർമയുടെ അധ്യക്ഷതയിലുള്ള പന്ത്രണ്ടംഗ സമിതി ശിപാർശ ചെയ്തിരിക്കുന്നത്.
ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് അനസ്. 400 മീറ്ററിൽ ദേശീയ റിക്കാർഡ് കുറിച്ച താരമാണ്. 1972ൽ മ്യൂണിക് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫെഡ്രറിക് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായിരുന്നു. ഒളിന്പിക്സ് മെഡൽ നേടി 47 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ രാജ്യം ആദരിച്ചിരിക്കുന്നത്.
ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ പരിശീലകനും മലയാളിയുമായ യു.വി. വിമൽകുമാർ ദ്രോണാചാര്യ പുരസ്കാരത്തിനും അത്ലറ്റ് മുഹമ്മദ് അനസ് യാഹിയ അർജുന അവാർഡിനും ശിപാർശ ചെയ്യപ്പെട്ടു. ഗുസ്തി താരം ബജ്റംഗ് പുനിയ, പാരാ അത്ലറ്റ് ദീപ മാലിക് എന്നിവർക്കാണ് രാജീവ് ഗാന്ധി ഖേൽതര്ന പുരസ്കാരം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഉൾപ്പെടെ 19 കായിക താരങ്ങളുടെ പേരാണ് അർജുന അവാർഡിനായി റിട്ട.ജസ്റ്റീസ് മുകുകന്ദകം ശർമയുടെ അധ്യക്ഷതയിലുള്ള പന്ത്രണ്ടംഗ സമിതി ശിപാർശ ചെയ്തിരിക്കുന്നത്.
ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് അനസ്. 400 മീറ്ററിൽ ദേശീയ റിക്കാർഡ് കുറിച്ച താരമാണ്. 1972ൽ മ്യൂണിക് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫെഡ്രറിക് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായിരുന്നു. ഒളിന്പിക്സ് മെഡൽ നേടി 47 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ രാജ്യം ആദരിച്ചിരിക്കുന്നത്.