ശ്രീനഗർ: ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370- ാം വകുപ്പ് എടുത്തുകളയുന്നതിന്റെ ഭാഗമായി ഒരുക്കിയ കർക്കശ സുരക്ഷാക്രമീകരണങ്ങളിൽ അധികൃതർ ഇളവ് ഏർപ്പെടുത്തിത്തുടങ്ങി. കാഷ്മീർ താഴ്വരയിൽ കർക്കശ സുരക്ഷ തുടരുന്പോഴും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണം പിൻവലിച്ചിട്ടുണ്ട്. എങ്കിലും കർക്കശമായ പരിശോധനയ്ക്കുശേഷമാണ് ആളുകളെ യാത്രയ്ക്ക് അനുവദിക്കുന്നത്.
താഴ്വരയിലെ ചിലയിടങ്ങളിൽ ലാൻഡ്ഫോണുകൾ ഭാഗികമായി പ്രവർത്തിച്ചുതുടങ്ങി. ആകെയുള്ള 96 ടെലിഫോൺ എക്സ് ചേഞ്ചുകളിൽ 17 എണ്ണം തുറന്നു. ഇതോടെ അരലക്ഷത്തോളം ഫോണുകൾ പ്രവർത്തനക്ഷമമായി. ശ്രീനഗറിലെ സിവിൽലൈൻസ്, കന്റോൺമെന്റ്, വിമാനത്താവളം, ജവഹർനഗർ തുടങ്ങിയ ഇടങ്ങളിലെ ഫോണുകളാണു പുനഃസ്ഥാപിച്ചത്. വാണിജ്യസിരാകേന്ദ്രമായ ലാൽചൗക്ക് ഉൾപ്പെടെ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കിയിട്ടില്ല. നിയന്ത്രണത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ഇളവുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിൽ ടു ജി മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാസേനാംഗങ്ങൾ ബാരിക്കേഡുകളുടെ മാതൃകയിൽ റോഡുകളിൽ തുടരുന്നുണ്ട്. നാളെ താഴ്വരയിലെ മുഴുവൻ പ്രൈമറി സ്കൂളുകളും തുറക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മൊബൈൽഫോൺ ദുരുപയോഗം ചെയ്താൻ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.
താഴ്വരയിലെ ചിലയിടങ്ങളിൽ ലാൻഡ്ഫോണുകൾ ഭാഗികമായി പ്രവർത്തിച്ചുതുടങ്ങി. ആകെയുള്ള 96 ടെലിഫോൺ എക്സ് ചേഞ്ചുകളിൽ 17 എണ്ണം തുറന്നു. ഇതോടെ അരലക്ഷത്തോളം ഫോണുകൾ പ്രവർത്തനക്ഷമമായി. ശ്രീനഗറിലെ സിവിൽലൈൻസ്, കന്റോൺമെന്റ്, വിമാനത്താവളം, ജവഹർനഗർ തുടങ്ങിയ ഇടങ്ങളിലെ ഫോണുകളാണു പുനഃസ്ഥാപിച്ചത്. വാണിജ്യസിരാകേന്ദ്രമായ ലാൽചൗക്ക് ഉൾപ്പെടെ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കിയിട്ടില്ല. നിയന്ത്രണത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ഇളവുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിൽ ടു ജി മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാസേനാംഗങ്ങൾ ബാരിക്കേഡുകളുടെ മാതൃകയിൽ റോഡുകളിൽ തുടരുന്നുണ്ട്. നാളെ താഴ്വരയിലെ മുഴുവൻ പ്രൈമറി സ്കൂളുകളും തുറക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മൊബൈൽഫോൺ ദുരുപയോഗം ചെയ്താൻ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.