ന്യൂഡൽഹി: പുതിയ ഗവണ്മെന്റ് രൂപീകൃതമായി പത്താഴ്ചകൾക്കകം ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ റദ്ദാക്കാൻ സാധിച്ചത് സർദാർ വല്ലഭ്ഭായി പട്ടേലിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ 70 വർഷമായി ചെയ്യാൻ കഴിയാതിരുന്ന കാര്യമാണ് കഴിഞ്ഞ 70 ദിവസത്തിനകം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം സ്വാതന്ത്ര്യത്തിന്റെ ഉൽസവം ആഘോഷിക്കുന്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങൾ പ്രളയം മൂലം ദുരിതങ്ങളനുഭവിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും മറ്റു സംഘടനകളും സാധാരണ സ്ഥിതി വീണ്ടെ ടുക്കുന്നതിനായി കഠിനപ്രയത്നം നടത്തിവരികയാണ്.
സതി സന്പ്രദായം നിർത്തലാക്കാനും പെണ്‍ഭ്രൂണഹത്യ ഇല്ലാതാക്കാൻ കർശന നിയമം ഉണ്ടാക്കാനും ശൈശവ വിവാഹത്തിനും സ്ത്രീധനത്തിനും എതിരേ നടപടി കൈക്കൊള്ളാനും സാധിക്കുമെങ്കിൽ നമുക്കു മുത്തലാഖിനെതിരേയും ശബ്ദമുയർത്താമെന്നു മോദി പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുത്തലാഖിനെതിരേ നിയമമുണ്ടാക്കി. ഭീകരവാദത്തിനെതിരെയുള്ള നിയമങ്ങളിൽ സമൂലമായ പരിഷ്കാരം വരുത്തുകയും അവ കൂടുതൽ കർശനവും ശക്തവും ആക്കുകയും ചെയ്തു.
ജനസംഖ്യാവിസ്ഫോടനം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മുന്നിൽ കണ്ടുകൊണ്ടുവേണം ഈ പ്രശ്നത്തെ നേരിടാൻ. ഇന്ത്യ സ്വപ്നം കാണുന്നത് അഞ്ചു ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷംകൊണ്ടു രാജ്യത്തിന് രണ്ടു ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയായിത്തീരാൻ സാധിച്ചെങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നമുക്ക് മൂന്നു ലക്ഷം കോടി ഡോളർ സന്പദ്വ്യവസ്ഥയായി വളരാൻ സാധിച്ചു.
ഇതേ രീതിയിലുള്ള വളർച്ച തുടരുന്ന പക്ഷം അഞ്ചു ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയായി വളരാൻ നമുക്കു സാധിക്കുമെന്നു മോദി പറഞ്ഞു.
ജമ്മു കാഷ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നു എന്നതും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ദളിതുകൾ അനുഭവിച്ചുവരുന്ന അവകാശങ്ങൾ അവിടത്തെ ദളിതുകൾക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട തും നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ, ഗുജ്ജർ, ബക്കർവാൾ, ഗഡ്ഡീ, സിപ്പീ, ബാൽടി തുടങ്ങിയ സമുദമായങ്ങൾക്കു രാഷ്ട്രീയ അവകാശങ്ങൾ ലഭിക്കണം. വിഭജനത്തെത്തുടർന്നു ജമ്മുകാഷ്മീരിൽനിന്നു നാടുവിടാൻ നിർബന്ധിതരാവുകയോ ജമ്മു കാഷ്മീരിൽ താമസിക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു പേർക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ന് ഓരോ ഇന്ത്യക്കാരനും ’ഒരു രാഷ്ട്രം, ഒരു ഭരണഘടന’ എന്ന് അഭിമാനപൂർവം പറയാൻ സാധിക്കും. ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ജിഎസ്ടിയിലൂടെ സാധിച്ചു. ഉൗർജമേഖലയിൽ ഒരു രാഷ്ട്രം, ഒരു ഗ്രിഡ്’ എന്നതു നാം വിജയകരമായി നേടിയെടുത്തു. ഒരു രാഷ്ട്രം, ഒറ്റ മൊബിലിറ്റി കാർഡ്’ എന്ന സന്പ്രദായം നാം വികസിപ്പിച്ചെടുത്തു. ഇപ്പോൾ ന്ധഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ചർച്ച രാജ്യത്തു നടന്നുവരികയാണ്. ജനാധിപത്യപരമായ രീതിയിൽ വേണം അതു നടപ്പാക്കപ്പെടാൻ-മോദി പറഞ്ഞു.
കഴിഞ്ഞ 70 വർഷമായി ചെയ്യാൻ കഴിയാതിരുന്ന കാര്യമാണ് കഴിഞ്ഞ 70 ദിവസത്തിനകം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം സ്വാതന്ത്ര്യത്തിന്റെ ഉൽസവം ആഘോഷിക്കുന്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങൾ പ്രളയം മൂലം ദുരിതങ്ങളനുഭവിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും മറ്റു സംഘടനകളും സാധാരണ സ്ഥിതി വീണ്ടെ ടുക്കുന്നതിനായി കഠിനപ്രയത്നം നടത്തിവരികയാണ്.
സതി സന്പ്രദായം നിർത്തലാക്കാനും പെണ്‍ഭ്രൂണഹത്യ ഇല്ലാതാക്കാൻ കർശന നിയമം ഉണ്ടാക്കാനും ശൈശവ വിവാഹത്തിനും സ്ത്രീധനത്തിനും എതിരേ നടപടി കൈക്കൊള്ളാനും സാധിക്കുമെങ്കിൽ നമുക്കു മുത്തലാഖിനെതിരേയും ശബ്ദമുയർത്താമെന്നു മോദി പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുത്തലാഖിനെതിരേ നിയമമുണ്ടാക്കി. ഭീകരവാദത്തിനെതിരെയുള്ള നിയമങ്ങളിൽ സമൂലമായ പരിഷ്കാരം വരുത്തുകയും അവ കൂടുതൽ കർശനവും ശക്തവും ആക്കുകയും ചെയ്തു.
ജനസംഖ്യാവിസ്ഫോടനം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മുന്നിൽ കണ്ടുകൊണ്ടുവേണം ഈ പ്രശ്നത്തെ നേരിടാൻ. ഇന്ത്യ സ്വപ്നം കാണുന്നത് അഞ്ചു ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷംകൊണ്ടു രാജ്യത്തിന് രണ്ടു ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയായിത്തീരാൻ സാധിച്ചെങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നമുക്ക് മൂന്നു ലക്ഷം കോടി ഡോളർ സന്പദ്വ്യവസ്ഥയായി വളരാൻ സാധിച്ചു.
ഇതേ രീതിയിലുള്ള വളർച്ച തുടരുന്ന പക്ഷം അഞ്ചു ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയായി വളരാൻ നമുക്കു സാധിക്കുമെന്നു മോദി പറഞ്ഞു.
ജമ്മു കാഷ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നു എന്നതും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ദളിതുകൾ അനുഭവിച്ചുവരുന്ന അവകാശങ്ങൾ അവിടത്തെ ദളിതുകൾക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട തും നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ, ഗുജ്ജർ, ബക്കർവാൾ, ഗഡ്ഡീ, സിപ്പീ, ബാൽടി തുടങ്ങിയ സമുദമായങ്ങൾക്കു രാഷ്ട്രീയ അവകാശങ്ങൾ ലഭിക്കണം. വിഭജനത്തെത്തുടർന്നു ജമ്മുകാഷ്മീരിൽനിന്നു നാടുവിടാൻ നിർബന്ധിതരാവുകയോ ജമ്മു കാഷ്മീരിൽ താമസിക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു പേർക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ന് ഓരോ ഇന്ത്യക്കാരനും ’ഒരു രാഷ്ട്രം, ഒരു ഭരണഘടന’ എന്ന് അഭിമാനപൂർവം പറയാൻ സാധിക്കും. ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ജിഎസ്ടിയിലൂടെ സാധിച്ചു. ഉൗർജമേഖലയിൽ ഒരു രാഷ്ട്രം, ഒരു ഗ്രിഡ്’ എന്നതു നാം വിജയകരമായി നേടിയെടുത്തു. ഒരു രാഷ്ട്രം, ഒറ്റ മൊബിലിറ്റി കാർഡ്’ എന്ന സന്പ്രദായം നാം വികസിപ്പിച്ചെടുത്തു. ഇപ്പോൾ ന്ധഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ചർച്ച രാജ്യത്തു നടന്നുവരികയാണ്. ജനാധിപത്യപരമായ രീതിയിൽ വേണം അതു നടപ്പാക്കപ്പെടാൻ-മോദി പറഞ്ഞു.