ന്യൂഡൽഹി: ഡൽഹിക്ക് സമീപം ഗുഡ്ഗാവിൽ ബീഫ് വിഭവങ്ങൾ വിളന്പിയെന്നതിന്റെ പേരിൽ മലയാളിയുടെ ഹോട്ടൽ പൂട്ടിച്ചു. ഹോട്ടൽ പൂട്ടിയില്ലെങ്കിൽ കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണിയെന്ന് മുഹമ്മദ് അലി പറഞ്ഞു. അലിയുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു ചിലർ പ്രശ്നം ഉണ്ടാക്കിയതിനെത്തുടർന്ന് പോത്തിറച്ചി വിഭവങ്ങൾ ഒഴിവാക്കിയിരുന്നു.
ഒരു വർഷം മുൻപാണ് ഡൽഹിക്ക് സമീപം ഗുഡ്ഗാവിലെ ഗോൾഫ് കോഴ്സ് റോഡിൽ കേരളാ വിഭവങ്ങൾ ഉൾപ്പെടുത്തി ഹോട്ടൽ തുടങ്ങിയത്. 15 ദിവസം മുൻപ് ഒരാൾ ഹോട്ടലിലെത്തി ഭക്ഷണങ്ങൾ പരിശോധിച്ചു.
അതിന് ശേഷം എത്രയും വേഗം ഹോട്ടൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ രംഗത്ത് എത്തിയതായി ഹോട്ടൽ ഉടമ മുഹമ്മദ് അലി പറഞ്ഞു. സൗത്ത് ഡൽഹിയിലുള്ള ഹോട്ടലിലും ഇതേ സാഹചര്യം ഉണ്ടായി. ചിലർ എത്തി പ്രശ്നമുണ്ടാക്കി. തുടർന്ന് പോലീസിനെ വിവരം അറിയിച്ചിരുന്നു.
പ്രതിഷേധം ഭയന്ന് ഫുഡ് ആപ്പുകളിൽ നിന്ന് പോത്ത് കറികൾ ഒഴിവാക്കി. ഡൽഹിയിലെ ഗാസിർപുർ മണ്ടിയിലെ സർക്കാർ അംഗീകൃത അറവ് ശാലയിൽ നിന്നാണ് പോത്തിറച്ചി വാങ്ങുന്നതെന്ന് ഹോട്ടലുടമ പറഞ്ഞു. എല്ലാ അനുമതികളും ഹോട്ടൽ നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ട്.
എന്നിട്ടും നിയമ പരമായി ഹോട്ടൽ നടത്തുന്നതിൽ തടസങ്ങൾ സൃഷ്ടിക്കുന്നതിനെ എങ്ങനെ മറികടക്കാൻ കഴിയുമെന്ന് അറിയാതെ കുഴങ്ങുകയാണ് 2004 മുതൽ ഡൽഹിയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അലി.
ഒരു വർഷം മുൻപാണ് ഡൽഹിക്ക് സമീപം ഗുഡ്ഗാവിലെ ഗോൾഫ് കോഴ്സ് റോഡിൽ കേരളാ വിഭവങ്ങൾ ഉൾപ്പെടുത്തി ഹോട്ടൽ തുടങ്ങിയത്. 15 ദിവസം മുൻപ് ഒരാൾ ഹോട്ടലിലെത്തി ഭക്ഷണങ്ങൾ പരിശോധിച്ചു.
അതിന് ശേഷം എത്രയും വേഗം ഹോട്ടൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ രംഗത്ത് എത്തിയതായി ഹോട്ടൽ ഉടമ മുഹമ്മദ് അലി പറഞ്ഞു. സൗത്ത് ഡൽഹിയിലുള്ള ഹോട്ടലിലും ഇതേ സാഹചര്യം ഉണ്ടായി. ചിലർ എത്തി പ്രശ്നമുണ്ടാക്കി. തുടർന്ന് പോലീസിനെ വിവരം അറിയിച്ചിരുന്നു.
പ്രതിഷേധം ഭയന്ന് ഫുഡ് ആപ്പുകളിൽ നിന്ന് പോത്ത് കറികൾ ഒഴിവാക്കി. ഡൽഹിയിലെ ഗാസിർപുർ മണ്ടിയിലെ സർക്കാർ അംഗീകൃത അറവ് ശാലയിൽ നിന്നാണ് പോത്തിറച്ചി വാങ്ങുന്നതെന്ന് ഹോട്ടലുടമ പറഞ്ഞു. എല്ലാ അനുമതികളും ഹോട്ടൽ നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ട്.
എന്നിട്ടും നിയമ പരമായി ഹോട്ടൽ നടത്തുന്നതിൽ തടസങ്ങൾ സൃഷ്ടിക്കുന്നതിനെ എങ്ങനെ മറികടക്കാൻ കഴിയുമെന്ന് അറിയാതെ കുഴങ്ങുകയാണ് 2004 മുതൽ ഡൽഹിയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അലി.