ന്യൂഡൽഹി: കാഷ്മീരിനു പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു പിഴവുള്ള ഹർജികൾ നൽകിയതിനെ വിമർശിച്ച് സുപ്രീംകോടതി.
കാഷ്മീർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സമർപ്പിച്ച ഹർജി ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, ഇത് എന്തുതരം ഹർജിയാണെന്നും ചോദിച്ചു. ഇതേ വിഷയത്തിൽ നൽകിയ നാല് ഹർജികളിൽ പിഴവുണ്ടെന്നും രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടും പിഴവുകൾ തിരുത്താൻ തയാറായില്ലെന്നും കോടതി വിമർശിച്ചു. അര മണിക്കൂർ സമയമെടുത്തു വായിച്ചിട്ടും ഹർജി എന്താണെന്നു മനസിലായില്ലെന്നു കേസ് പരിഗണിച്ചപ്പോൾ തന്നെ ചീഫ് ജസ്റ്റീസ് പറഞ്ഞു. ഈ ഹർജി എന്താണ്, എന്തു തരത്തിലുള്ളതാണ് എന്നു ചോദിച്ച അദ്ദേഹം, ഇത്തരമൊരു ഹർജി പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കി. അതേസമയം, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഹർജി തള്ളുന്നില്ലെന്നും അങ്ങനെയൊരു തീരുമാനമെടുത്താൽ അത് ഈ വിഷയത്തിൽ നൽകിയ മറ്റ് ഹർജികളെ കൂടി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതീവ ഗൗരവമേറിയ വിഷയങ്ങളിൽ അപാകതകളുള്ള ഹർജികൾ വരുന്നത് ദൗർഭാഗ്യകരമാണ്. ആറ് ഹർജികൾ ഈ വിഷയത്തിൽ നൽകിയിട്ടുണ്ടെന്നും അതിൽ ചിലതിൽ പിഴവുകളുള്ളത് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടു തിരുത്താൻ തയാറായില്ലെന്നും രജിസ്ട്രി പറയുന്നെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. താൻ നൽകിയ ഹർജിയിലെ പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്ന് കാഷ്മീരി അഭിഭാഷകൻ ഷക്കീർ ഷബീർ കോടതിയെ അറിയിച്ചു.
കാഷ്മീരിൽ വാർത്താമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള കാഷ്മീരി ടൈംസ് എക്സിക്യുട്ടീവ് എഡിറ്റർ അനുരാധ ഭാസിന്റെ ഹർജി പരിഗണിച്ച കോടതി, മാധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കുമുള്ള വിലക്ക് നീക്കിയത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് ലാൻഡ്ലൈൻ ഫോണിൽ നിന്നാണ് തങ്ങളോടു സംസാരിച്ചതെന്നു ജസ്റ്റീസ് എസ്.എ. ബോബ്ഡെയും നിരീക്ഷിച്ചു. എന്നാൽ, ചുരുക്കം ചില ലാൻഡ്ലൈൻ ഫോണ് ബന്ധങ്ങൾ മാത്രമേ പുനഃസ്ഥാപിച്ചുള്ളുയെന്ന് അനുരാധ ഭാസിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു. ഇതിനു കാഷ്മീരി ടൈംസിനു മാത്രമല്ല, ഒരു പത്രമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. കാഷ്മീരി ടൈംസിനു ജമ്മു എഡിഷനാകാമെങ്കിൽ ശ്രീനഗറിൽ എന്തുകൊണ്ട് കഴിയുന്നില്ലെന്നും എജി ചോദിച്ചു.
കാഷ്മീർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സമർപ്പിച്ച ഹർജി ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, ഇത് എന്തുതരം ഹർജിയാണെന്നും ചോദിച്ചു. ഇതേ വിഷയത്തിൽ നൽകിയ നാല് ഹർജികളിൽ പിഴവുണ്ടെന്നും രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടും പിഴവുകൾ തിരുത്താൻ തയാറായില്ലെന്നും കോടതി വിമർശിച്ചു. അര മണിക്കൂർ സമയമെടുത്തു വായിച്ചിട്ടും ഹർജി എന്താണെന്നു മനസിലായില്ലെന്നു കേസ് പരിഗണിച്ചപ്പോൾ തന്നെ ചീഫ് ജസ്റ്റീസ് പറഞ്ഞു. ഈ ഹർജി എന്താണ്, എന്തു തരത്തിലുള്ളതാണ് എന്നു ചോദിച്ച അദ്ദേഹം, ഇത്തരമൊരു ഹർജി പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കി. അതേസമയം, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഹർജി തള്ളുന്നില്ലെന്നും അങ്ങനെയൊരു തീരുമാനമെടുത്താൽ അത് ഈ വിഷയത്തിൽ നൽകിയ മറ്റ് ഹർജികളെ കൂടി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതീവ ഗൗരവമേറിയ വിഷയങ്ങളിൽ അപാകതകളുള്ള ഹർജികൾ വരുന്നത് ദൗർഭാഗ്യകരമാണ്. ആറ് ഹർജികൾ ഈ വിഷയത്തിൽ നൽകിയിട്ടുണ്ടെന്നും അതിൽ ചിലതിൽ പിഴവുകളുള്ളത് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടു തിരുത്താൻ തയാറായില്ലെന്നും രജിസ്ട്രി പറയുന്നെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. താൻ നൽകിയ ഹർജിയിലെ പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്ന് കാഷ്മീരി അഭിഭാഷകൻ ഷക്കീർ ഷബീർ കോടതിയെ അറിയിച്ചു.
കാഷ്മീരിൽ വാർത്താമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള കാഷ്മീരി ടൈംസ് എക്സിക്യുട്ടീവ് എഡിറ്റർ അനുരാധ ഭാസിന്റെ ഹർജി പരിഗണിച്ച കോടതി, മാധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കുമുള്ള വിലക്ക് നീക്കിയത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് ലാൻഡ്ലൈൻ ഫോണിൽ നിന്നാണ് തങ്ങളോടു സംസാരിച്ചതെന്നു ജസ്റ്റീസ് എസ്.എ. ബോബ്ഡെയും നിരീക്ഷിച്ചു. എന്നാൽ, ചുരുക്കം ചില ലാൻഡ്ലൈൻ ഫോണ് ബന്ധങ്ങൾ മാത്രമേ പുനഃസ്ഥാപിച്ചുള്ളുയെന്ന് അനുരാധ ഭാസിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു. ഇതിനു കാഷ്മീരി ടൈംസിനു മാത്രമല്ല, ഒരു പത്രമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. കാഷ്മീരി ടൈംസിനു ജമ്മു എഡിഷനാകാമെങ്കിൽ ശ്രീനഗറിൽ എന്തുകൊണ്ട് കഴിയുന്നില്ലെന്നും എജി ചോദിച്ചു.