ജോധ്പുർ: രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നു പാക്കിസ്ഥാനിലെ കറാച്ചിയിലേക്കുള്ള താർ ലിങ്ക് എക്സ്പ്രസിന്റെ സർവീസ് റദ്ദാക്കിയതായി റെയിൽവേ. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള റെയിൽ ഗതാഗതം പൂർണമായി ഇല്ലാതായി. ഇന്ത്യാ-പാക് സംയുക്തസംരംഭമായ സംഝോത എക്സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു.
ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം വഷളായതാണു റെയിൽവേ ഗതാഗതത്തെയും ബാധിച്ചത്. ഇന്ത്യയിൽനിന്ന് ഇന്നു പുലർച്ചെ തുടങ്ങേണ്ടതു മുതലുള്ള സർവീസാണു റദ്ദാക്കിയതെന്നു റെയിൽവേ അറിയിച്ചു. ഇതുവരെ നൽകിയ 45 യാത്രാടിക്കറ്റുകൾ റദ്ദാക്കാൻ നടപടി സ്വീകരിച്ചതായും റെയിൽവേ വക്താവ് പറഞ്ഞു. അറിയിപ്പ് ഉണ്ടാകുംവരെ സർവീസ് നിർത്തിവയ്ക്കാനാണു കേന്ദ്രത്തിൽ നിന്നുള്ള നിർദേശമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
ശനിയാഴ്ചകളിൽ പുലർച്ചെ ജോധ്പുരിൽനിന്നു പുറപ്പെട്ട് രാവിലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സീറോ പോയിന്റിലെത്തുന്ന തരത്തിലാണു ട്രെയിനിന്റെ ഷെഡ്യൂൾ. തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള ട്രെയിനിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ കയറ്റും. സമാന്തരമായുള്ള സർവീസ് കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ റദ്ദാക്കിയിരുന്നു.
ജോധ്പുർ-കറാച്ചി പാതയിൽ എല്ലാ ശനിയാഴ്ചയുമാണു താർ എക്സ്പ്രസ് സർവീസ് നടത്തുന്നത്. 41 വർഷം മുടങ്ങിക്കിടന്നശേഷം 2916 ഫെബ്രുവരി 18 നു സർവീസ് പുനരാരംഭിക്കുകയായിരുന്നു. 13 വർഷത്തിനിടെ നാലുലക്ഷത്തിലധികം യാത്രക്കാർ ഇരുരാജ്യങ്ങളിലേക്കുമായി യാത്ര ചെയ്തിട്ടുണ്ടെന്നാണു റെയിൽവേയുടെ കണക്ക്.
ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം വഷളായതാണു റെയിൽവേ ഗതാഗതത്തെയും ബാധിച്ചത്. ഇന്ത്യയിൽനിന്ന് ഇന്നു പുലർച്ചെ തുടങ്ങേണ്ടതു മുതലുള്ള സർവീസാണു റദ്ദാക്കിയതെന്നു റെയിൽവേ അറിയിച്ചു. ഇതുവരെ നൽകിയ 45 യാത്രാടിക്കറ്റുകൾ റദ്ദാക്കാൻ നടപടി സ്വീകരിച്ചതായും റെയിൽവേ വക്താവ് പറഞ്ഞു. അറിയിപ്പ് ഉണ്ടാകുംവരെ സർവീസ് നിർത്തിവയ്ക്കാനാണു കേന്ദ്രത്തിൽ നിന്നുള്ള നിർദേശമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
ശനിയാഴ്ചകളിൽ പുലർച്ചെ ജോധ്പുരിൽനിന്നു പുറപ്പെട്ട് രാവിലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സീറോ പോയിന്റിലെത്തുന്ന തരത്തിലാണു ട്രെയിനിന്റെ ഷെഡ്യൂൾ. തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള ട്രെയിനിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ കയറ്റും. സമാന്തരമായുള്ള സർവീസ് കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ റദ്ദാക്കിയിരുന്നു.
ജോധ്പുർ-കറാച്ചി പാതയിൽ എല്ലാ ശനിയാഴ്ചയുമാണു താർ എക്സ്പ്രസ് സർവീസ് നടത്തുന്നത്. 41 വർഷം മുടങ്ങിക്കിടന്നശേഷം 2916 ഫെബ്രുവരി 18 നു സർവീസ് പുനരാരംഭിക്കുകയായിരുന്നു. 13 വർഷത്തിനിടെ നാലുലക്ഷത്തിലധികം യാത്രക്കാർ ഇരുരാജ്യങ്ങളിലേക്കുമായി യാത്ര ചെയ്തിട്ടുണ്ടെന്നാണു റെയിൽവേയുടെ കണക്ക്.