ലണ്ടൻ: മൂന്നു മലയാളികൾ അടക്കം 24 ഇന്ത്യൻ ജീവനക്കാരുമായി ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് വൺ എന്ന ഇറേനിയൻ എണ്ണക്കപ്പൽ ഒന്നര മാസത്തിനുശേഷം വിട്ടയക്കാൻ തീരുമാനം. ജിബ്രാൾട്ടർ സുപ്രീംകോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്. അമേരിക്കയുടെ കടുത്ത എതിർപ്പ് മറികടന്നാണു നടപടി.
ജീവനക്കാരെ മോചിപ്പിച്ചുവെന്നും ഉടൻ ഇന്ത്യയിലെത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വിറ്ററിൽ അറിയിച്ചു. മലപ്പുറം സ്വദേശി കെ.കെ.അജ്മൽ, ഗുരുവായൂർ സ്വദേശി റെജിൻ, കാസർഗോഡ് സ്വദേശി പ്രജിത്ത് എന്നിവരാണു മലയാളികൾ. ഇന്ത്യ, റഷ്യ, ലാത്വിയ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പലിന്റെ പേരുമാറ്റി ഇറാൻ പതാകയുടെ കീഴിൽ ഉടൻ ജിബ്രാൾട്ടർ വിടുമെന്ന് ഇറേനിയൻ തുറമുഖവകുപ്പ് ഉപമേധാവി ജലീൽ ഇസ്ലാമി അറിയിച്ചു.
യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നു സംശയിച്ചാണ് സൂപ്പർടാങ്കർ ഇനത്തിൽപ്പെട്ട ഈ കപ്പൽ ജൂലൈ നാലിന് ബ്രിട്ടന്റെ അധീനതയിലുള്ള ജിബ്രാൾട്ടറിൽവച്ച് കസ്റ്റഡിയിൽ എടുത്തത്. ബ്രിട്ടീഷ് മറീനുകളുടെ സഹായത്തോടെ പിടിച്ചെടുത്ത കപ്പൽ ജിബ്രാൾട്ടർ തുറമുഖത്ത് എത്തിച്ചു. ഇന്ത്യക്കാരായ ഏതാനും ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
ടാങ്കറിലെ എണ്ണ സിറിയയ്ക്കു നല്‍കില്ലെന്ന് ഇറാൻ ഉറപ്പു നല്‍കിയതോടെയാണ് വിട്ടയക്കാനുള്ള ഉത്തരവ് ജിബ്രാൾട്ടർ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ ഉറപ്പിന്റെ പശ്ചാത്തലത്തിൽ, ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്നുവെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇറാനുമായി സംഘർഷത്തിന്റെ വക്കിലെത്തിയിരിക്കുന്ന അമേരിക്ക കപ്പലിന്റെ മോചനം നടയാൻ പരമാവധി ശ്രമിച്ചു. കപ്പൽ വിട്ടയക്കുന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച അവർ, കപ്പലുമായോ അതിലെ ജീവനക്കാരുമായോ ഇടപാടു നടത്തുന്നവർ ഉപരോധം നേരിടേണ്ടിവരുമെന്നു ഭീഷണി മുഴക്കി. കപ്പൽ വിട്ടയയ്ക്കരുത്, അല്ലെങ്കിൽ തങ്ങൾക്കു കൈമാറണം എന്ന അഭ്യർഥന അമേരിക്ക നടത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മോചിപ്പിക്കാനാണു തീരുമാനമെന്ന് ജിബ്രാൾട്ടർ മുഖ്യമന്ത്രി ഫാബിയൻ പിക്കാർഡോ പ്രഖ്യാപിച്ചു.
ഗൾഫിലെ സംഘർഷസാധ്യതയ്ക്കിടെ ഈ കപ്പൽ പിടിച്ചെടുത്ത നടപടി ഇറാനും ബ്രിട്ടനും തമ്മിലുള്ള ബന്ധം വളരെ മോശമാക്കിയിരുന്നു. ഇതിനു പിന്നാലെ, ബ്രിട്ടന്റെ സ്റ്റെന ഇംപേറോ എന്ന എണ്ണടാങ്കർ ഹോർമുസിൽവച്ച് ഇറാൻ പിടിച്ചെടുത്തു. മത്സ്യബന്ധനബോട്ടിൽ ഇടിച്ചുവെന്ന ആരോപണത്തിന്റെ പേരിലായിരുന്നിത്. ഈ കപ്പലിലെ 23 ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ബ്രിട്ടൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ച സാഹചര്യത്തിൽ ഇറാന്റെ കസ്റ്റഡിയിലുള്ള കപ്പൽ മോചിപ്പിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
ജീവനക്കാരെ മോചിപ്പിച്ചുവെന്നും ഉടൻ ഇന്ത്യയിലെത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വിറ്ററിൽ അറിയിച്ചു. മലപ്പുറം സ്വദേശി കെ.കെ.അജ്മൽ, ഗുരുവായൂർ സ്വദേശി റെജിൻ, കാസർഗോഡ് സ്വദേശി പ്രജിത്ത് എന്നിവരാണു മലയാളികൾ. ഇന്ത്യ, റഷ്യ, ലാത്വിയ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പലിന്റെ പേരുമാറ്റി ഇറാൻ പതാകയുടെ കീഴിൽ ഉടൻ ജിബ്രാൾട്ടർ വിടുമെന്ന് ഇറേനിയൻ തുറമുഖവകുപ്പ് ഉപമേധാവി ജലീൽ ഇസ്ലാമി അറിയിച്ചു.
യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നു സംശയിച്ചാണ് സൂപ്പർടാങ്കർ ഇനത്തിൽപ്പെട്ട ഈ കപ്പൽ ജൂലൈ നാലിന് ബ്രിട്ടന്റെ അധീനതയിലുള്ള ജിബ്രാൾട്ടറിൽവച്ച് കസ്റ്റഡിയിൽ എടുത്തത്. ബ്രിട്ടീഷ് മറീനുകളുടെ സഹായത്തോടെ പിടിച്ചെടുത്ത കപ്പൽ ജിബ്രാൾട്ടർ തുറമുഖത്ത് എത്തിച്ചു. ഇന്ത്യക്കാരായ ഏതാനും ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
ടാങ്കറിലെ എണ്ണ സിറിയയ്ക്കു നല്‍കില്ലെന്ന് ഇറാൻ ഉറപ്പു നല്‍കിയതോടെയാണ് വിട്ടയക്കാനുള്ള ഉത്തരവ് ജിബ്രാൾട്ടർ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ ഉറപ്പിന്റെ പശ്ചാത്തലത്തിൽ, ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്നുവെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇറാനുമായി സംഘർഷത്തിന്റെ വക്കിലെത്തിയിരിക്കുന്ന അമേരിക്ക കപ്പലിന്റെ മോചനം നടയാൻ പരമാവധി ശ്രമിച്ചു. കപ്പൽ വിട്ടയക്കുന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച അവർ, കപ്പലുമായോ അതിലെ ജീവനക്കാരുമായോ ഇടപാടു നടത്തുന്നവർ ഉപരോധം നേരിടേണ്ടിവരുമെന്നു ഭീഷണി മുഴക്കി. കപ്പൽ വിട്ടയയ്ക്കരുത്, അല്ലെങ്കിൽ തങ്ങൾക്കു കൈമാറണം എന്ന അഭ്യർഥന അമേരിക്ക നടത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മോചിപ്പിക്കാനാണു തീരുമാനമെന്ന് ജിബ്രാൾട്ടർ മുഖ്യമന്ത്രി ഫാബിയൻ പിക്കാർഡോ പ്രഖ്യാപിച്ചു.
ഗൾഫിലെ സംഘർഷസാധ്യതയ്ക്കിടെ ഈ കപ്പൽ പിടിച്ചെടുത്ത നടപടി ഇറാനും ബ്രിട്ടനും തമ്മിലുള്ള ബന്ധം വളരെ മോശമാക്കിയിരുന്നു. ഇതിനു പിന്നാലെ, ബ്രിട്ടന്റെ സ്റ്റെന ഇംപേറോ എന്ന എണ്ണടാങ്കർ ഹോർമുസിൽവച്ച് ഇറാൻ പിടിച്ചെടുത്തു. മത്സ്യബന്ധനബോട്ടിൽ ഇടിച്ചുവെന്ന ആരോപണത്തിന്റെ പേരിലായിരുന്നിത്. ഈ കപ്പലിലെ 23 ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ബ്രിട്ടൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ച സാഹചര്യത്തിൽ ഇറാന്റെ കസ്റ്റഡിയിലുള്ള കപ്പൽ മോചിപ്പിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.